വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലം കൂടി. വോട്ട് ചോദിക്കാൻ വരുന്നവരോട് അവരുടെ വികസന സ്വപ്‌നങ്ങൾ ചോദിക്കണം.
പാവറട്ടിയുടെ വികസന സ്വപ്‌നങ്ങൾ 2020; ഒരു ചർച്ച ആയാലോ
മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയര്‍ന്ന ജീവിതനിലവാരവും സാമൂഹ്യ രാഷ്ട്രീയ മതപരമായ രംഗങ്ങളില്‍ നാം നേടിയിട്ടുളള വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ എന്തൊക്കെയാകാം പാവറട്ടിയുടെ മുന്നിലുളള വികസന ദൗത്യങ്ങള്‍?
വികസനവും ആസൂത്രണവും പരസ്പര പൂരകങ്ങളാണ്. സ്വന്തം പരിധിയില്‍ നിന്നുകൊണ്ട് പഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതികള്‍ പരിശോധിച്ചാല്‍ ഒന്നുംതന്നെ ഒഴി വാക്കപ്പെടേണ്ടതില്ലെന്നു മാത്രമല്ല ഒറ്റയടിയ്ക്ക് ചെയ്തുതീര്‍ക്കാന്‍ പ്രയാസവു മാണ്. ഈ സന്ദര്‍ഭത്തി ല്‍ ശാസ്ത്രീയവും മുന്‍ഗണനാക്രമത്തിലെടുക്കേണ്ടതുമായ പ്രവത്തനങ്ങളുടെ ആസൂത്രണം പ്രസക്തമാവുന്നു. പാവറട്ടിയുടെ വികസനത്തിന് വേണ്ട ഏതാനും ആവശ്യ ങ്ങള്‍ മുന്നോട്ടുവെക്കുകയാണ്.
1. ഗതാഗതം
വണ്‍വേ സംവിധാനം: ഗതാഗതകുരുക്കിന് ഉടനെയുള്ള പരിഹാരം വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ചാവക്കാട് ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ പാലുവാ യ് റോഡിനും ഇപ്പോള്‍ ഗള്‍ഫ് ഹോട്ടല്‍ ഉള്‍പ്പെടുന്ന ബില്‍ഡിംഗി നും ഇടയിലൂടെയോ നിലവിലുളള രീതിയിലോ ബസ് സ്റ്റാന്‍ന്‍റിലേയ്ക്ക് കയറുകയും ബസ്റ്റാന്‍റിന്‍റെ മുന്‍വശത്തുകൂടി പടിഞ്ഞാറോട്ട് ഇറങ്ങി പാങ്ങ് ഭാഗത്തേക്കുളള റോഡിലേക്ക് പ്രവേശിക്കുകയും വേണം. തെക്ക് ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ ചിറ്റാട്ടുകര റോഡിലേയ്ക്ക് തിരിഞ്ഞ് ബസ് സ്റ്റാന്‍ ഡിന്‍റെ കിഴക്ക് ഭാഗത്തുകൂടി പ്രവേശിച്ച് വെയ്റ്റിംഗ് ഷെഡിനു മുന്നില്‍ നിര്‍ത്തി പടിഞ്ഞാട്ട് ഇറ ങ്ങി ചാവക്കാട് ഭാഗത്തേക്ക് പോ കാവുന്നതാണ്.ഇതുവഴി മറ്റൊ രു പ്രയോജനംകൂടിയുണ്ട്. ഇപ്പോ ള്‍ ബസ്സ് സ്റ്റാന്‍ന്‍റിലെ വെയ്റ്റിംഗ് ഷെഡും ബസ്സ് നില്‍ക്കുന്ന സ്ഥല വും വിരുദ്ധധ്രുവങ്ങളിലാണ്. ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസ്സം ഉണ്ടാക്കുന്നു. ഈ രീതിയില്‍ ക്രമീ കരിക്കുമ്പോള്‍ വെയ്റ്റിംഗ് ഷെഡി ന് സമീപത്ത് ബസ്സുകള്‍ നിര്‍ത്താ ന്‍ സാധിക്കും.
സെന്‍ററിലെ ഗതാഗതക്കുരുക്കി ന് പരിഹാരം കാണാനായി പാര്‍ ക്കിംഗ് സൗകര്യം പാവറട്ടി ബസ് സ്റ്റാന്‍റി ല്‍ ഒരുക്കണം.
2. പാവറട്ടി സെന്‍ററിലെ രൂക്ഷമായ വെള്ളക്കെട്ട്
ഇതിന് പ്രധാനകാരണം സെന്‍ററിലെ വളരെ ചെറിയ ഓടകളും മാ ലിന്യ നക്ഷേപവുമാണ്. സെന്‍ററി ലെ മുഴുവന്‍ വെള്ളവും പാലുവാ യ് റോഡ് ജംഗ്ഷനില്‍ എത്തി മെ യിന്‍ റോഡ് ക്രോസ്സ് ചെയ്ത് ഇടതുഭാഗത്തുകൂടി പറമ്പുകളിലെ തോടുകളിലൂടെ ഒഴുകി വീണ്ടും സലഫിപള്ളിക്ക് സമീപം റോഡ് ക്രോസ്സ് ചെയ്ത് 3-ാം വാര്‍ഡിലെ പറമ്പുകള്‍ക്കിടയിലൂടെ ഒഴുകി വീണ്ടും മെയിന്‍ റോഡ് ക്രോസ്സ് ചെയ്ത് പടിഞ്ഞാട്ടേയ്ക്ക് ഒഴുകുന്ന ഇത് പാവറട്ടി സെന്‍ററിലെ വെള്ളക്കെട്ടിന് കാരണമാകുന്നു.ഇതിന് ശാശ്വതപരിഹാരമുണ്ടാകണമെങ്കില്‍ സെന്‍ററില്‍ നിന്നുള്ള കാനകള്‍ താഴ്ചയും വീതി യും വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡ് ക്രോസ്സ്ചെയ്യാതെനേരെ വടക്കോട്ട് കാശ്മീര്‍ റോഡ്വരെ നിര്‍മ്മിക്കണം.
ഇതുവഴി വെള്ളക്കെട്ട് ഒഴിവാക്കാനും ജനവാസമേഖലയിലൂടെ മാലിന്യം ഒഴുകുന്നത് തടഞ്ഞ് ഭൂഗര്‍ഭജലം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യാം.
3. സെന്‍റര്‍ വികസനത്തിന് അടിയന്തിരമായി കെട്ടിടങ്ങളും സ്ഥല വും അക്വയര്‍ ചെയ്യണം
പഞ്ചായത്ത് ഓഫീ സിന്‍റെ പടിഞ്ഞാറ് ഭാഗത്തുളള കെട്ടിട സമുച്ചയങ്ങളും പൊളിച്ചു നീക്കണം. സെന്‍റര്‍ വികസനത്തിന് അത്യന്താപേക്ഷിതമായ കെട്ടിടങ്ങ ള്‍ ഏറ്റെടുക്കുമ്പോള്‍ അവയിലെ വ്യാപാരികള്‍ക്കും ഉടമകള്‍ക്കു അര്‍ഹമായ ബദല്‍സംവിധാനം ഒരുക്കണം.4. മിനിസിവില്‍ സ്റ്റേഷന്‍
മാസ്റ്റര്‍ പ്ളാനോടുകൂടി പുതിയ സ്ഥലം ഏറ്റെടുത്ത് സെന്‍ററില്‍നി ന്ന് മാറി വ്യാപാര സ്ഥാപനങ്ങളട ക്കമുള്ള മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കണം.പല നിലകളിലായി പണിയുന്ന സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയില്‍ കടകള്‍, ജനസേവന കേന്ദ്രം, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയും ഒന്നാം നിലയില്‍ ട്രഷറി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീ സ്, ക്യഷി ഭവന്‍, മിനി കോണ്‍ഫ്രന്‍ സ്ഹാള്‍ എന്നിവ ഉള്‍പ്പെടുത്തണം. രണ്ടും മൂന്നും നിലകളിലായി ഏ.ഇ.ഒ. ഓഫീസ്, ലൈബ്രറി & റീ ഡിങ് റൂം....... തുടങ്ങി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കപ്പെടണം.
മിച്ചം വരു ന്ന മുറികള്‍ വാടകയ്ക്ക് നല്‍കുക യും ഏറ്റവും മുകളിലെ നിലയില്‍ കമ്മ്യൂണിറ്റിഹാള്‍ ക്രമീകരിക്കു കയും വേണം.
5. പാര്‍ക്കിംഗ്
പാവറട്ടിയില്‍ സെന്‍റര്‍ കേന്ദ്രീകരിച്ച് 5 സ്ഥലത്താണ് ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഉള്ളത്. ഇത് പുനക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ബസ് സ്റ്റാന്‍റിന് കിഴക്ക് ഭാഗത്ത് പൊളിക്കാന്‍ അനുമതിയായ കടകള്‍ പൊളിക്കുന്ന മുറയ്ക്ക് ഓട്ടോ പാര്‍ക്കിംഗ് പുനസംവിധാനം ചെയ്യണം. പാവറട്ടി സെന്‍ററില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ അടുത്ത് പൂക്കട വരെ മാത്രം പാര്‍ക്കിംഗ് അനുവദിക്കുകയും അവിടന്ന് തെക്കോട്ട് ഓട്ടോ പാര്‍ക്കിംഗ് ഒഴിവാക്കുകയും ചെയ്യണം. ഇതുമൂലം വീതികുറഞ്ഞ ഈ ഭാഗത്ത് ഗതാഗതം സുഗമമാകും.മദര്‍ മെഡിക്കല്‍സിനു മുന്നിലെ ഓട്ടോപാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ ആ ഭാഗത്തുളള ഗാതാഗത തടസ്സം ഒഴിവാക്കാം.
വണ്‍വേ സംവിധാനം ഏര്‍പ്പെടു ത്തുന്ന മുറയ്ക്ക് ബസ് സ്റ്റാന്‍ഡി ലും നിലവില്‍ ബസ്സുകള്‍ ഇറങ്ങി വരുന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ അ രികിലുളള വഴിയിലും ഓട്ടോ പാര്‍ക്കിംഗ് അനുവദിക്കാം.
കമ്മ്യൂണിറ്റി ഹാളിനുളളിലൂടെയുളള വഴി പൊ തുജനങ്ങള്‍ക്ക് തുറന്നുകൊടുക്കു കയും ഹാളിന്‍റെ മുന്‍വശത്തെ ഓ ട്ടോ പാര്‍ക്കിംഗ് ഒഴിവാക്കുകയും വേണം.
6. റോഡ് വികസനം
ഒരു പ്രദേശത്തിന്‍റെ വികസനധമ നികളാണ് റോഡുകള്‍. യാത്രാ യോഗ്യവും, വീതിയുമുള്ള റോഡു കളാണ് വികസനത്തിന് നാന്ദി കു റിക്കുന്നത്. മെയിന്‍ റോഡ് റബ റൈസ്ഡ് ചെയ്ത് ലൈനിങ് ഏര്‍ പ്പെടുത്തണം. ബൈപാസ് റോഡുകള്‍ നിര്‍മ്മി ക്കുന്നതിന് നാറ്റ്പാക്കിന്‍റെ സഹക രണത്തോടെ സര്‍വ്വേ നടത്തണം.
വിശേഷദിനങ്ങളിലും മറ്റും ഉണ്ടാകുന്ന ഗതാഗതതടസ്സം തരണം ചെയ്യുന്നതിന് സെന്‍ററിന് സമീ പമുള്ള റോഡുകള്‍ ഉപയോഗപ്പെ ടുത്തണം.
ചിറ്റാട്ടുകര റോഡില്‍നി ന്ന് കോഴിത്തോടിന്‍റെ വശത്തുകൂ ടി ആവശ്യമായ വീതിയോടുകൂടി പാരലല്‍റോഡ് നിര്‍മ്മാണം, കു ണ്ടുവക്കടവ് റോഡ്-ക്രൈസ്റ്റ് കിംഗ്-പളളിക്കുളം റോഡിന്‍റെ വി കസനം എന്നിവ ഗതാഗതക്കുരു ക്കിനും ആപത്ഘട്ടങ്ങളിലുളള സമ യനഷ്ടത്തിനും പരിഹാരമാണ്. സെന്‍ററിലെ കാനകളുടെ സ്സാബു കള്‍ ക്രമീകരിച്ച് ടൈലുകള്‍ വിരിച്ച് നടപ്പാത മനോഹരവും സൗകര്യ പ്രദവുമാക്കണം.
7. ഡ്രൈനേജ്, പൊതുശ്മശാനം, മാലിന്യ സംസ്കരണം
ഖര-ദ്രവ മാലിന്യങ്ങളുടെ അശാ സ്ത്രീയമായ നിക്ഷേപവും പൊ തുസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മ യും ആരോഗ്യപ്രശ്നമാകുന്നു. ടൗണി ന്‍റെ വ്യാപ്തി കണക്കിലെടു ത്ത് അനുയോജ്യമായ ഖര-ദ്രവ മാ ലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ ഏര്‍ പ്പെടുത്തണം. കച്ചവടസ്ഥാപന ങ്ങളിലെ മാലിന്യങ്ങള്‍ സംസ്ക രിക്കുന്നതിന് മാലിന്യത്തിന്‍റെ അള വനുസരിച്ച് ലെവി ഏര്‍പ്പെടുത്ത ണം. മാലിന്യങ്ങളില്‍ നിന്ന് ഊര്‍ജ്ജ വും, വളവും ഉല്‍പാദിപ്പിക്കാന്‍ കഴിയണം. സെന്‍ററിലെ മാലിന്യ പ്രശ്നപരിഹാരത്തിന് മാത്രമായി ഇന്‍സിനേറ്റര്‍ അടക്കമുളള പദ്ധതികള്‍.ഖര-ദ്രവ മാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ സംസ്കരിക്കു വാന്‍ ജനങ്ങളെ ശീലിപ്പിക്കണം. 'ക്ലീന്‍ പാവറട്ടി പദ്ധതി' യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം.
പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ കുറയ്ക്കു ന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ അനുശാസിക്കുന്ന മൈക്രാണിനേ ക്കാള്‍ കുറവുളള പ്ളാസ്റ്റിക്ക് കവറുകള്‍ നിരോധിക്കണം.
8. മത്സ്യമാര്‍ക്കറ്റിന്‍റെ നവീകരണം.
നിലവിലുളള മത്ത്യമാര്‍ക്കറ്റിന്‍റെ പുനസംവിധാനം ചെയ്യണം.9. ആരോഗ്യം
ജില്ലയിലെ മികച്ച പി.എച്ച്.സി. ക്കുളള അവാര്‍ഡ് നേടിയ പാവറട്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അഭിനന്ദനങ്ങള്‍. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരു ടെ രണ്ടൊഴിവ് നികത്തുക, ഫാര്‍ മസി ഉള്‍പ്പെടുന്ന പഴയകെട്ടിടം നവീകരിക്കുക, ഒ.പി.വിഭാഗം ട്രസ്സ് വര്‍ക്ക് നിര്‍വ്വഹിക്കുക, ഒ.പി.വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് മതിയായ ഇരിപ്പിടങ്ങള്‍ ഒരു ക്കുക എന്നിവ അടിയന്തിരമായി നടപ്പിലാക്കണം.12. ടൂറിസം (വിനോദം)
ചരിത്രമുറങ്ങുന്ന വെന്മേനാട് ക്ഷേത്രവും ഗോത്തിക് മാതൃകയി ലുള്ള കൊവേന്തപള്ളിയും, 650ല്‍ പരം വര്‍ഷം പഴക്കമുള്ള വെന്മേനാ ട് ജുമാമസ്ജ്ജിദും പൂര്‍വ്വകാല പ്ര സിദ്ധിയിലേ ക്ക് ഉയര്‍ത്തപ്പെടണം. പാവറട്ടി പള്ളി-പാലയൂര്‍ പള്ളി - മണത്തല പള്ളി - ചാവക്കാട് ബീച്ച് -ഗുരുവായൂര്‍ ക്ഷേത്രം - ആന ക്കോട്ട - അരികന്നിയൂര്‍ ക്ഷേത്രം - മുനിമട - കുടക്കല്ലുകള്‍...... പുതിയ മേഖലകള്‍ തുറക്കപ്പെടണം.കനോലികനാല്‍ ഒഴുകുന്ന പടിഞ്ഞാറന്‍ പ്രദേശം സഞ്ചാരിക ളെ ആകര്‍ഷിക്കത്തക്കവിധം പ്രകൃ തി മനോഹരമായ തിനാല്‍ തീരദേ ശ റോഡിന്‍റെ നിര്‍മ്മാണം ടൂറിസം വികസനത്തിന് തുടക്കമാകും. പാ വറട്ടിയെ സമൃദ്ധിയിലേക്ക് നയി ക്കുന്ന ഈ പദ്ധതി പൂര്‍ത്തീകരി ക്കാന്‍ അധികൃതര്‍ ജാഗ്രത കാണി ക്കണം. കനോലി കനാലിലുളള തു രുത്തുകള്‍ ശാസ്ത്രീയമായി പരി ഷ്ക്കരിച്ചും കണ്ടല്‍ക്കാടുകളിലെ അപൂര്‍വ്വങ്ങളായ പക്ഷിസങ്കേത ങ്ങള്‍ സംരക്ഷിച്ചും സഞ്ചാരികളെ ആകര്‍ഷിക്കാവുന്നതാണ്. കുണ്ടു വക്കടവില്‍ നിന്ന് തുരുത്തുകളി ലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിക്കണം. സ്വകാര്യവ്യക്തികളുടെ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്തു ന്നതിനുവേണ്ട അടിസ്ഥാന സൗക ര്യങ്ങള്‍ നല്‍ക്കണം.
തീരദേശത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചെറിയ പാര്‍ക്ക് നിര്‍മ്മിക്കുകയും ഉദ്യാന ങ്ങളാല്‍ മോടിപിടിപ്പിക്കുകയും വേണം.പുഴകളുടെ ആഴം വര്‍ദ്ധി പ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന മണ്ണ് ഇതിനുപയോഗിക്കാം. വഴിയോര ങ്ങളിലും പാര്‍ക്കിലും സൗരോര്‍ ജ്ജ വിളക്കുകള്‍ സ്ഥാപിക്കണം. കാന്‍റീന്‍ നിര്‍മ്മിച്ച് കാന്‍റീനിന്‍റേ യും പാര്‍ക്കിന്‍റേയും പ്രവര്‍ത്തന ചുമതല കുടുംബശ്രീ യൂണിറ്റുക ളെ ഏല്‍പ്പിച്ചാല്‍ തൊഴില്‍ ലഭി ക്കുകയും സന്ദര്‍ശകര്‍ക്ക് അനുഗ്ര ഹമാകുകയും ചെയ്യും.രാത്രി 8 വരെ പ്രവര്‍ത്തന സമയമാക്കുക യും ജനകീയ പോലീസിനെ കാവ ല്‍ ഏല്‍പ്പിക്കുകയും വേണം. ഇ ത്തരം സംരംഭങ്ങളുടെ ദുര്‍വിധി മുന്‍കൂട്ടിക്കണ്ട് സമീപവാസികളും പോലീസും ഇതിന്‍റെ സംരക്ഷകാ രാകാതിരുന്നാല്‍ സാമൂഹ്യവിരു ദ്ധര്‍ പാര്‍ക്ക് ഏറ്റെടുക്കും.
ഇവയെല്ലാം ഒന്നാം ഘട്ടത്തി ലുള്‍പ്പെടുത്തി പൂര്‍ത്തീകരിപ്പെട്ടാ ല്‍ നഗരവത്ക്കരണത്തിന്‍റെ ദോ ഷവശങ്ങളില്‍ നിന്ന് മോചനം നേ ടാനും, ആളുകള്‍ക്ക് വിശ്രമിക്കാനും വിനോദിക്കാനും കഴിയും. അയല്‍പ്രദേശക്കാരുടെകൂടി ഒത്തുചേരല്‍ വേദികളായിക്കുടി തീരത്തെ മാറ്റിത്തീര്‍ക്കാം. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തി ക്കുന്നതും വിശ്വസിച്ച് ആശ്രയിക്കാ വുന്നതുമായ യാത്രാസൗകര്യങ്ങ ള്‍ ഏര്‍പ്പെടുത്തണം. കമനീയങ്ങ ളായ ഇരിപ്പിടം, കുടിവെള്ളം, കംഫ ര്‍ട്ട് സ്റ്റേഷന്‍, ശുചിത്വവും ഗുണ നിലവാരമുളളതുമായ താമസസൗകര്യം തുടങ്ങി ഒട്ടുമിക്ക പദ്ധതിക ളും സ്വകാര്യ-സര്‍ക്കാര്‍ സംരഭമായി രണ്ടാം ഘട്ടത്തിലൂടെ നടപ്പാക്കണം.
വികസനം സര്‍ക്കാരിന്‍റെ മാ ത്രം ബാധ്യതയാകാതെ എല്ലാവരു കൂടി ഏറ്റെടുക്കേണ്ട പദ്ധതിയാ ണെന്ന മനോഭാവം സൃഷ്ടിക്ക ണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേ യും പദ്ധതിയാകാതെ ജനതയുടെ പദ്ധതികളാകണം അത്. വ്യക്തിക ളും പ്രസ്ഥാനങ്ങളും ഇത്തരം ഉ ത്തരവാദിത്വങ്ങള്‍ ഏറ്റെടുത്താലേ പാവറട്ടിയുടെ വികസനം യാഥാര്‍ ത്ഥ്യമാകൂ. അതിനായി നമുക്ക് കൂട്ടായി യത്നിക്കാം.
.......................................................................................
2014 പ്രസിദ്ധികരിച്ച ഫീച്ചർ
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.