Articles by "ക്രൈം"


ഉറങ്ങിക്കിടന്ന രണ്ടരവയസ്സുകാരന്റെ സ്വർണാഭരണങ്ങൾ ജനൽവഴി കവർന്നു. വെൻമേനാട് അമ്പലനട റോഡിൽ വെൻമേനാട് വീട്ടിൽ വിപിൻ - രേഷ്മ ദമ്പതിമാരുടെ മകൻ നിക്ഷയ്‌യുടെ അരപ്പവൻ വരുന്ന സ്വർണമാലയും ഒന്നരപ്പവന്റെ അരഞ്ഞാണവുമാണ് കവർന്നത്.
ബുധനാഴ്ച രാത്രി 11.30-ന് ശേഷമാണ് മോഷണം നടന്നത്. രാവിലെയാണ് സംഭവമറിഞ്ഞത്.

കുട്ടിയുടെ കഴുത്തിൽ, മാല വലിച്ചുപൊട്ടിച്ചതിെൻറ മുറിപ്പാടുകൾ ഉണ്ട്. വീടിെൻറ ജനൽ അടച്ചിരുന്നുവെങ്കിലും മുകളിലെ എയർഹോൾ വഴിയാണോ ജനൽ തുറന്നതെന്ന് സംശയിക്കുന്നു. ഇവരുടെ വീടിെൻറ പരിസരത്തുനിന്ന്, കഴിഞ്ഞദിവസം മോഷണംപോയ സ്കൂട്ടർ കണ്ടെത്തി. മരുതയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പിറകിൽ പാലയ്ക്കൽ അസീസിെൻറ സ്കൂട്ടറാണിത്.

സ്കൂട്ടർ മോഷണത്തിനും കുട്ടിയുടെ ആഭരണങ്ങൾ കവർന്നതിനും പിന്നിൽ ഒരാൾതന്നെയാണോ എന്ന സംശയിത്തിലാണ് പോലീസ്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സ്കൂട്ടർ കസ്റ്റഡിയിലെത്തു. വിരലടയാളവിദഗ്‌ധർ സ്ഥലത്തെത്തി പരിശോധിച്ചു.

നമ്പറിൽ മാറ്റംവരുത്തി സമ്മാനമുള്ളതാക്കി ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് പണംതട്ടി. പാവറട്ടി സെൻറ്‌ തോമസ് ഷോപ്പിങ് കോംപ്ലക്സിൽ കടവരാന്തയിൽ കച്ചവടം നടത്തുന്ന മുല്ലശ്ശേരി സ്വദേശി ജോൺസണാണ് തട്ടിപ്പിനിരയായത്.


രണ്ട് ടിക്കറ്റ് നൽകിയിട്ട് കഴിഞ്ഞ ചൊവ്വാഴ്‌ച നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി ലോട്ടറിയിൽ 5000 രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞെത്തിയ ആളോട് സമ്മാനമുള്ള ടിക്കറ്റിലെ പണം നൽകാൻ തന്റെ കൈവശം അത്രയും പണമില്ലെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ, ഉള്ള പണം തരാനും ബാക്കി പിന്നെ വന്നുവാങ്ങാമെന്നും ഇയാൾ പറഞ്ഞു. ഇതനുസരിച്ച് കൈയിൽ ഉണ്ടായിരുന്ന 3300 രൂപ നൽകി. ഈ തുകയിൽനിന്ന് 1300 രൂപയ്ക്ക് ഇയാൾ വീണ്ടും ലോട്ടറി വാങ്ങി. ബാക്കി 2000 രൂപയുമായാണ് മടങ്ങിയത്.

പിന്നീട് ലോട്ടറി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. അവസാന നമ്പർ ആയ ഒമ്പത്‌ ചുരണ്ടി ആകൃതിയിൽ മാറ്റം വരുത്തി ആറ്‌ ആക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി സമീപകടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായി കാണാൻ കഴിഞ്ഞില്ല




ഓശാന ഞായറാഴ്ച സെന്റ് തോമാസ് ആശ്രമദേവാലയത്തില്‍ കുര്‍ബാനയ്‌ക്കെ ത്തിയ വയോധികയുടെ മാല പൊട്ടിച്ച സഹോദരിമാരായ സ്ത്രീകള്‍ അറസ്റ്റില്‍. ഈറോഡ് മരപ്പട്ടി വീഥി സ്വദേശി ഈശ്വറിന്റെ ഭാര്യ ഭവാനി (38), മരപ്പട്ടി വീഥി സ്വദേശി രാജേഷിന്റെ ഭാര്യ ഉമ (35) എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി കുണ്ടുകുളങ്ങര വീട്ടില്‍ വറുതുണ്ണിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ഏലിയാമ്മയുടെ മൂന്നേകാല്‍ പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ചത്.

പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് ഇറങ്ങുന്നതിനിടെ പ്രതികളിലൊരാളായ ഉമ മനഃപൂര്‍വം തിരക്ക് ഉണ്ടാക്കുകയും ഭവാനി ഏലിയാമ്മയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കുകയുമായിരുന്നു. മാല പൊട്ടിക്കുന്നത് പുറകിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു.

പൊട്ടിച്ച മാല നിലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ മറ്റുള്ളവര്‍ ചേര്‍ന്ന് തടഞ്ഞ് പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. അനില്‍കുമാര്‍ ടി. മേപ്പിള്ളി, എ.എസ്.ഐ. സി.എം. രാധാകൃഷ്ണന്‍, സിനീയര്‍ സി.പി.ഒ.മാരായ എ.യു. മനോജ്, കെ.പി. ബാബു, വനിത സി.പി.ഒ. കെ.എം. സൗമ്യ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാലക്കാട് കസബ സ്റ്റേഷന്‍ പരിധിയിലെ പാറ ബസ് സ്റ്റോപ്പിനു സമീപമാണ് പിടിയിലായ സ്ത്രീകള്‍ താമസിച്ചിരുന്നത്. കൊഴിഞ്ഞാംപാറയില്‍ നിന്ന് ഗുരുവായൂര്‍ വഴി ബസിലാണ് പാവറട്ടിയില്‍ എത്തിയത്. ആരാധനാലയങ്ങളില്‍ എത്തുന്ന പ്രായംചെന്ന സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പാവറട്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു.

പരാതിപ്പെട്ടി സ്ഥാപിക്കല്‍ മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അധ്യക്ഷയായി.

ആഴ്ചയില്‍ ഒരുദിവസം പോലീസ് പരാതികള്‍ ശേഖരിക്കും.

ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഷാ, അഡീഷണല്‍ എസ്.ഐ. എം.വി. ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം സി.എഫ്. രാജന്‍, ജനമൈത്രി കണ്‍വീനര്‍ ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.



സ്‌കൂട്ടറില്‍ പോവുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കിലെത്തിയവര്‍ പൊട്ടിച്ചു. പാവറട്ടി കാക്കശ്ശേരി റോഡില്‍ വാഴപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് പാവറട്ടിയുടെ ഭാര്യ ലിന്‍സി (46) യുടെ നാലുപവന്റെ മാലയാണ് പൊട്ടിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. വീട്ടിലേക്കുള്ള വഴിയുടെ എതിര്‍വശത്തുള്ള പറമ്പിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്.

സ്‌കൂട്ടറിലായിരുന്ന ലിന്‍സി ബൈക്ക് വരുന്നതുകണ്ട് വേഗം കുറച്ച് അരികിലേക്ക് മാറി. ബൈക്ക് വേഗത്തിലെത്തി പുറകിലിരുന്ന ആള്‍ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മാല പൊട്ടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കറുത്ത് ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്നയാളാണ് മാല പൊട്ടിച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിനുശേഷം ബൈക്ക് ചാവക്കാട് ഭാഗത്തേക്ക് പാഞ്ഞതായി പറയുന്നു. മാല പൊട്ടിക്കുന്നതിനിടെ നഖവും മാലയും കോറി അധ്യാപികയുടെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാവറട്ടി പോലീസില്‍ പരാതി നല്കി.


MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget