വീഡിയോ കാണാം
തൃശൂര്‍ പൂരം ഭംഗിയായി നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പാവറട്ടി വെടിക്കെട്ടിന് അനുമതി നല്കും . നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വെടിക്കെട്ട്,നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പാലിച്ച് കര്‍ശന സുരക്ഷയും ഒരുക്കി പാവറട്ടി വെടിക്കെട്ടിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-പോലീസ്-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തിരുനാള്‍ കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് വെടിക്കെട്ടിന് അനുമതി നല്കാൻ ധാരണയായത് . ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിനുള്ള അനുമതിപത്രം കളക്ടര്‍ ഉടന്‍ കൈമാറും. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും വെടിക്കെട്ട് നടത്തുക.
വെടിക്കെട്ടിന്റെ കാഠിന്യം കുറച്ച് നടത്താനാണ് ധാരണയായിട്ടുള്ളത്. .
[fquote]ശനിയാഴ്ച രാത്രി കൂടുതുറക്കലിന് ശേഷം 7.30ന് പള്ളിവക വെടിക്കെട്ടും, രാത്രി പന്ത്രണ്ടിന് തെക്കുഭാഗത്തിന്റെ വെടിക്കെട്ടും നടക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് പ്രദക്ഷിണത്തിന് മുന്‍പായി സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും രാത്രി 9ന് വടക്ക് ഭാഗത്തിന്റെ വെടിക്കെട്ടും നടക്കും.[/fquote]
കുണ്ടന്നൂര്‍ സജി, ദേവകി വേലായുധന്‍ എന്നിവരാണ് വെടിക്കെട്ട് ഒരുക്കുന്നത്. പള്ളിയുടെ പുറകിലെ പറമ്പിലാണ് വെടിക്കെട്ട് നടത്തുക.
പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്നറിയിപ്പിനെ തുടര്‍ന്ന് അത്യുഗ്ര ശബ്ദവും തീവ്രതയുമുള്ള ഡൈന-അമിട്ടുകള്‍ ഒഴിവാക്കുമെന്ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കെ.ജെ.ജെയിംസ്, അസിസ്റ്റന്റ് വികാരി ഫാ.ഫിജോ ആലപ്പാടന്‍ എന്നിവര്‍ പറഞ്ഞു. വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂര്‍, സി.എല്‍.ജോയ്, ഒ.ടി.ഷാജന്‍, ജോബി ഡേവിസ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.