September 2016

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിന്റെ നിര്‍മ്മല്‍ ഭവന്‍ നിര്‍മ്മാണത്തിന് വിളക്കാട്ടുപാടം ദേവസൂര്യയുടെ ശ്രമദാനം.
തീര്‍ത്ഥകേന്ദ്രം കുടുംബകൂട്ടായ്മയുടെ കേന്ദ്രസമിതി നിര്‍മ്മിച്ചു നല്‍കുന്ന നിര്‍മ്മല്‍ ഭവനത്തിന്റെ കല്‍പ്പണി പൂര്‍ണ്ണമായും ദേവസൂര്യ അംഗങ്ങള്‍ ഏറ്റെടുത്തു.
നെഹ്രു യുവകേന്ദ്രയുടെ, ചാവക്കാട് ബ്ലോക്കുതലത്തില്‍ മികച്ച ശ്രമദാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മല്‍ ഭവന്റെ നിര്‍മ്മാണ ശ്രമദാനം ഏറ്റെടുത്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വെള്ളി ജോയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്.
ഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ അഡ്വ. ജോബി ഡേവിഡ്, ഇ.എല്‍. ജോയ്, പി.ഐ. ഡേവിഡ്, എ.എല്‍. കുരിയാക്കോസ്, ദേവസൂര്യ അംഗം റെജി വിളക്കാട്ടുപാടം എന്നിവര്‍ പങ്കെടുത്തു.

പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധന ഇന്ന് ആരംഭിക്കും. ജില്ലയിൽ അപൂർവം ദേവാലയങ്ങളിൽ മാത്രമാണ് തുടർച്ചയായി 40 മണിക്കൂർ ആരാധന നടക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും തുടർന്നുള്ള ഭക്‌തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണത്തോടുംകൂടി ആരാധനക്ക് തുടക്കമാകും.

ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ. ജിജോ തീതായി എന്നിവർ സഹകാർമികരാകും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവക്ക് തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിയക് മുഖ്യകാർമികത്വം വഹിക്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ ആരാധനക്ക് സമാപ്തിയാകും.


തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി സൗജന്യ വൈ–ഫൈ സൗകര്യം. രണ്ടാം പ്ലാറ്റ്ഫോമിൽനിന്നു മുകളിലേക്കു കയറാൻ എസ്കലേറ്റർ. ഹൈടെക് സൗകര്യങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവർ എസ്കലേറ്ററിൽ കയറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.എസ്.ജയിൻ, സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ, തിരുവനന്തപുരം, പാലക്കാട് സ്റ്റേഷനുകൾ കോഴിക്കോടുമായി ബന്ധപ്പെടുത്തി റെയിൽ ടെല്ലിന്റെ എച്ച്ഡി വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഇതുവഴി കടന്നു പോകുന്നവർക്കും വൈ–ഫൈ സൗകര്യം ഉപയോഗിച്ച് ഒരു ഉയർന്ന എച്ച്ഡി വീഡിയോ, ഒരു പുസ്തകം അല്ലെങ്കിൽ ഒരു പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്രതിദിനം 20,000 യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് തൃശൂർ. യാത്രക്കാർക്കു വൈ–ഫൈ സേവനം നൽകുന്നത് റെയിൽ വയർ എന്ന റെയിൽ ടെല്ലിന്റെ ബ്രോഡ് ബാൻഡ് സേവനമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരക്കുന്ന ലിഫ്റ്റിന്റെ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളിൽ നടത്തുമെന്നു സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാനുള്ളതും എത്രയും വേഗം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്

പാവറട്ടി: തിരക്കേറിയ പാവറട്ടി സെന്റര്‍ റോഡിലെ സീബ്രാവരകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സ്റ്റാന്‍ഡ് കവാടത്തിനു സമീപമുള്ള റോഡിലെ സീബ്രാവരകളാണ് മാഞ്ഞത്. ഇതുമൂലം യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്നില്ല.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നുമില്ല. ഇതിനാല്‍ റോഡ് മുറിച്ചുകടക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ സമയം കാത്തുനില്‍ക്കേണ്ട ഗതികേടാണ്. പാവറട്ടി സെന്ററില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഈ റോഡ് മുറിച്ചുകടക്കാനും തരമില്ല.
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ലേശിക്കുന്നു.
കഴിഞ്ഞ ദിവസം സെന്റലിന്‍നിന്ന് അല്പം നീങ്ങി എസ്.ബി.ടി. ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പുതുമന സ്വദേശിനിയായ ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. രണ്ടുബാങ്കും എ.ടി.എം.സെന്ററും പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്തെ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.


http://www.mathrubhumi.com/

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്ന സ്ഥാപനം വിവിധ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ തസ്തികകള്‍ക്കുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും 25 ദിവസം ദൈര്‍ഘ്യമുള്ള വി.ജി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗണിതം, പൊതുവിജ്ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം / കോട്ടയം / ഇടുക്കി / തൃശൂര് ‍ /ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0484 - 2312944 എന്ന നമ്പരില്‍ ബന്ധപ്പെടണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. വിലാസം: ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സി.ജി.സി ഫോര്‍ എസ്.സി / എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, എറണാകുളം, കൊച്ചി - 692 016. ഇ-മെയില്‍ -cgcekm.emp.lbr@kerala.gov.in


പാവറട്ടി സര്‍വ്വീസ് സഹ. ബാങ്കിന് അത്യാധുനിക സൗകര്യത്തോടുകൂടിയ കെട്ടിടം നിര്‍മ്മിക്കും. ഷോപ്പിങ് കോംപ്‌ളക്‌സ്, കണ്‍വെന്‍ഷന്‍ സെന്റര്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയോടുകൂടിയാകും കെട്ടിടം പണിയുക.
ബാങ്ക് നല്‍കിയിരുന്ന ഗഹാന്‍ വായ്പ 25 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി വര്‍ധിപ്പിച്ചു. നീതി മെഡിക്കല്‍ ലാബ് ആരംഭിക്കാനും അംഗികാരമായി.
ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ അധ്യക്ഷനായി. വൈസ്​പ്രസിഡന്റ് പി.കെ. ജോണ്‍സണ്‍, പി. യോഗേഷ്‌കുമാര്‍, സി.ടി. മനാഫ്, സി.എം. സെബാസ്റ്റ്യന്‍, സുനില്‍ അമ്പലത്തിങ്കല്‍, ശോഭി ജോര്‍ജ്ജ്, ആഗ്നസ് ജോണ്‍, മീര ജോസ്, ബാങ്ക് സെക്രട്ടറി കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യകര്‍മസേന രൂപവത്കരിച്ചു. ഓരോ വാര്‍ഡില്‍നിന്നും ആറ് വളന്റിയര്‍മാര്‍ വീതമാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി വ്യാപനം തടയുകയാണ് ലക്ഷ്യം.
വാര്‍ഡ്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശാ വര്‍ക്കര്‍മാരും കര്‍മസേനാംഗങ്ങളും നടത്തും. ആരോഗ്യകര്‍മസേന രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി. വത്സല ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷീല വാസു അധ്യക്ഷത വഹിച്ചു.
മുല്ലശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ്, വാര്‍ഡ് മെമ്പര്‍മാരായ എം.ടി. മണികണ്ഠന്‍, ശോഭ രഞ്ജിത്ത്, ഷൈനി ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പ്രിയദര്‍ശനന്‍, ബീന നന്ദിനി, സിന്ധു, സുഹറ എന്നിവര്‍ പ്രസംഗിച്ചു.


ജനങ്ങളില്‍ ഭീതിപരത്തി പാവറട്ടി മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ചികിത്സതേടിയവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വെന്‍മേനാട് ആശാരിപ്പടിയില്‍ ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്.

ഗൃഹനാഥനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് സാധാരണ പനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. മനപ്പടിയിലും ഒരു യുവാവ് ചികിത്സതേടിയിരുന്നു. പാവറട്ടി, മനപ്പടി, വെന്‍മേനാട്, ആശാരിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് പനി പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂത്താടി നശീകരണവും ഇവയെ പുകച്ചുകളയുകയുമാണ് ചെയ്യുന്നത്. ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

പാവറട്ടി പഞ്ചായത്തു കെട്ടിടത്തിലെ ഒറ്റമുറിയില്‍ അസൗകര്യങ്ങള്‍ക്കു നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന പാവറട്ടി വില്ലേജ് ഓഫീസ് മാറ്റുന്നു. തിങ്കളാഴ്ച മുതല്‍ കുണ്ടുവക്കടവ് റോഡിലെ അല്‍ഷാഫി കോംപ്ലെക്‌സില്‍ കെ.എസ്.എഫ്.ഇ. ഓഫീസിന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുക.

തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസ് പ്രവര്‍ത്തനം പുതിയകെട്ടിടത്തില്‍ തുടങ്ങും. പഞ്ചായത്തു കെട്ടിടത്തിലെ ശോച്യാവസ്ഥയിലായ ഒറ്റമുറിക്കുള്ളിലാണ് വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാന രേഖകളും ഫയലും സൂക്ഷിക്കാന്‍ ഇവിടെ സൗകര്യമുണ്ടായിരുന്നില്ല.
കെട്ടിടത്തിന്റെ ബലക്ഷയം മൂലം സീലിങ് അടര്‍ന്നുവീഴുന്നതും പതിവായിരുന്നു. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഒരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. സുരക്ഷിതമില്ലാത്ത ഓഫീസില്‍ ജീവനക്കാരും പൊതുജനങ്ങളും ഏറെ ഭയപ്പാടോടെയാണ് എത്തിയിരുന്നത്.

പാവറട്ടിയില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ വെന്‍മേനാട്ടില്‍ സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കിയെങ്കിലും കെട്ടിടത്തിന്റെ തറപ്പണി മാത്രമാണ് നടന്നത്. വില്ലേജ് ഓഫീസ് പാവറട്ടി സെന്ററില്‍ വേണമെന്ന ആവശ്യവും കെട്ടിടനിര്‍മ്മാണത്തിന് തടസ്സമായി.

ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായി തൃശൂര്‍ അമല കാര്‍ഡിയാക് സെന്‍ററില്‍ സൗജന്യ പരിശോധനാ ക്യാമ്പിലേക്ക് 19 വരെ പേരു രജിസ്റ്റര്‍ ചെയ്യാം. നാല്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാ ണ് അവസരം. ഫോണ്‍: 2304061. 

സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ ഓണാഘോഷങ്ങളോടനുബന്ധിച്ചു വടംവലിയും പൂക്കള മൽസരവും ഇന്ന് അരങ്ങേറും. സിഎൽസിയാണു വടംവലി സംഘടിപ്പിക്കുന്നത്. കെസിവൈഎമ്മിന്റെ നേതൃത്വത്തിലാണു പൂക്കള മൽസരം. രാവിലെ ഒൻപതിനു തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ അരിമ്പൂർ ഉദ്ഘാടനം ചെയ്യും

സത്യന്‍ അന്തികാട് - ദുല്‍കര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷം ലോകേഷനില്‍ തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്ക് ഒപ്പം ദുല്‍കര്‍


സംവിധാനത്തിന്‍റെ 34-ാം വര്‍ഷത്തില്‍ തന്‍റെ 55-ാം ചിത്രം അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്വന്തം നാടായ തൃശൂരില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് സത്യന്‍ അന്തിക്കാട് തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്.

ശുദ്ധമായ നര്‍മത്തിന്‍റെ അകമ്പടിയോടെയാണ് പലപ്പോഴും സത്യന്‍ അന്തിക്കാട് തന്‍റെ ചിത്രങ്ങള്‍ പ്രേക്ഷകസമക്ഷം എത്തിക്കാറുള്ളത്. നര്‍മത്തില്‍ പൊതിഞ്ഞ കുടുംബബന്ധങ്ങളാണ് സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളുടെ പ്രത്യേകത. കുടുംബസമേതം ധൈര്യമായി കാണാന്‍ കയറാവുന്ന സിനിമകളെന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളെ പൊതുവെ പറയാറുണ്ട്. ഓണം, വിഷു, അവധിക്കാലം തുടങ്ങിയ സിസണുകളില്‍ കേരളത്തിലെ തീയറ്ററുകളില്‍ സത്യന്‍ അന്തിക്കാടിന്‍റെ സിനിമയുണ്ടെങ്കില്‍ മത്സരം കടുക്കും.

14px;">വാദ്യമേളത്തിനൊത്ത് അരമണിയും കുടവയറും കിലുക്കി പാവറട്ടിയിലിറങ്ങിയ പുലിക്കൂട്ടങ്ങള്‍ നിറപ്പകിട്ടായി. ഓണാഘോഷത്തെ വരവേറ്റ് കളേഴ്‌സ് പാവറട്ടിയാണ് പുലിക്കളി സംഘടിപ്പിച്ചത്. പുലിക്കളിയുടെ ഒന്നാംസ്ഥാനക്കാരായ കാനാട്ടുകര ദേശമാണ് പുലിക്കൂട്ടങ്ങളെ ഇറക്കിയത്. പൂവ്വത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട പുലിക്കളി പാവറട്ടിയില്‍ സമാപിച്ചു. ഓണാഘോഷയാത്ര എളവള്ളി പഞ്ചായത്തു പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. പാവറട്ടി പഞ്ചായത്തു പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ അധ്യക്ഷനായി. 



ഒരു തുമ്പപ്പൂവിൻ ചിരിയായി.🌸
ചിങ്ങനിലാവിന്ടെ തിലകമായി.🙂
സുന്ദരസ്വപ്നങ്ങളുടെ തേരിലേറി,ഒരു പൊന്നോണം വരവായി.
🌸🌼🌸🌼🌸🌼🌸
ഹൃദയം നിറഞ്ഞ ഓണാശംസകൾ.
☘☘☘☘☘☘☘☘
😃Happpy Onam 😃
🌼🌸🌼🌸🌼🌸🌼


സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മത മൈത്രി കൂട്ടായ്മയുടെയും സന്ദേശമുണര്‍ത്തിയെത്തുന്ന ഈദുല്‍ അസ്ഹയെന്ന ബലിപെരുന്നാള്‍ ഇന്ന്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ജീവിച്ച ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗസ്മരണകളാണ് ബക്രീദ് എന്ന വലിയ പെരുന്നാളിലൂടെ പ്രബലപ്പെടുന്നത്. അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് സ്വന്തം മകനെ തന്നെ ബലി നല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടേയും ആജ്ഞാ ശിരസാ വാഹിക്കാന്‍ തയാറായ ഇസ്മായില്‍ നബിയുടേയും അചഞ്ചലമായ വിശ്വാസവും മനസാന്നിധ്യവും തുടര്‍ന്ന് അല്ലാഹുവിന്‍റെ കല്പനപ്രകാരം നടന്ന മൃഗബലി (ഉളുഹിയത്ത്)യുമാണ് പെരുന്നാളിലൂടെ വാഴ്ത്തപ്പെടുന്നത്. പെരുന്നാളിനെ മഹത്വവത്കരിക്കുന്ന മറ്റൊരു പ്രധാന സംഗതി, വിശുദ്ധ മക്കയിലെ ഹാജിമാരുടെ അറഫ സംഗമമാണ്. അറഫ് നോമ്പനുഷ്ഠാനത്തിനുശേഷം ഹാജിമാര്‍ സമ്മേളിച്ച അറബിമാസം ദുല്‍ഹജ്ജ് പത്തിനാണ് ലോക മുസ്ലീമുള്‍ ഹജ്ജ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മഹല്ലുകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പെരുന്നാള്‍ ദിനമായ ഇന്നു രാവിലേത്തന്നെ മുതിര്‍ന്നവരും കുട്ടികളും പുതുവസ്ത്രങ്ങളണിഞ്ഞും ഈദ് മുബാറക് കൈമാറിയും പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും യാത്രയാവും. പള്ളികളില്‍ കത്തീബുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിലും പ്രഭാഷണത്തിലും പങ്കെടുത്താണ് അവര്‍ വീടുകളിലേക്ക് മടങ്ങുക. മജുഹിയത്ത് വിതരണം, കബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, പെരുന്നാള്‍ സദസ്, മതസൗഹാര്‍ദ സമ്മേളനം, കുടുംബസന്ദര്‍ശനം, രോഗീപരിചരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കും.


deepika

അഗതികളുടെ അമ്മയായ മദർ തെരെസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ അഗതികളോടും തെരുവിന്റെ മക്കളോടുമൊപ്പം ഭക്ഷണം പങ്കിട്ട് തങ്ങൾക്കുള്ളത് മറ്റുള്ളവർക്ക് കൂടി പങ്ക് വെച്ച് നൽകാനുള്ള സന്ദേശം പകരുന്ന പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം വികാരി ഫാ.ജോൺസൺ അരിമ്പൂർ. തീർഥകേന്ദ്രം ട്രസ്റ്റി അഡ്വ.ജോബി ഡേവിഡ് സൗജന്യമായി നൽകിയ ഭൂമിയിൽ മൂന്ന് മാസമായി അബോധാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന ജോയ് വെള്ളറയ്ക്ക് മദർ തെരേസ ഭവനം നിർമിച്ച് നൽകുന്നതിന് തറക്കല്ലിട്ടു. തീർഥകേന്ദ്രത്തിന്റെയും ജോബിയുടെയും ഈ സൽപ്രവൃത്തി മദർ തെരെ സയുടെ വിശുദ്ധ പ്രഖ്യാപന വേളയിൽ മായാത്ത മുദ്രയാകും.


പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ പ്രദക്ഷിണ വെടിക്കെട്ടു കമ്മിറ്റിയുടെ അപകട സഹായനിധി സമാഹരണപദ്ധതി തുടങ്ങി. സിമന്റ്- പെയിന്റ് തൊഴിലാളികള്‍ക്കായാണ് സഹായനിധി സമാഹരണം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.

ഒബേര അഡ്വര്‍ടൈസിങ് ഉടമ വേണുഗോപാല്‍ ആദ്യ സഹായത്തുക തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന് കൈമാറി.
പ്രദക്ഷിണക്കമ്മിറ്റി പ്രസിഡന്റ് ഇ.എല്‍. ജോയി അധ്യക്ഷനിയി. മുല്ലശ്ശേരി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജെ. ജെയിംസ്, സാംസണ്‍ ചിരിയങ്കണ്ടത്ത്, സി.െക. തോബിയാസ്. പി.എല്‍. സൈമണ്‍, ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.



അനുകമ്പയുടെ സാക്ഷാത്കാരമായിരുന്നു മദര്‍ തെരേസയെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്നു വത്തിക്കാനില്‍ മദര്‍ തെരേസ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രാഷ്ട്രപതി തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മദറിന്‍റേത്. തന്നെ ദൈവത്തിന്‍റെ കൈയിലെ ഒരു ചെറിയ പെന്‍സിലായിട്ടു കണ്ട മദര്‍ തന്‍റെ സേവനങ്ങള്‍ പുഞ്ചിരിയോടെയും മാനുഷത്വത്തോടെയും ശാന്തമായി ചെയ്തു. എല്ലായ്പോഴും ലളിതമായ നീലക്കരയുള്ള തൂവെള്ള സാരിയണിഞ്ഞ മദര്‍ അതീവ സ്നേഹത്തോടെയും അങ്ങേയറ്റം ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജീവിതത്തില്‍ പരാജിതരായവരെ അന്തസും ബഹുമാനവും നല്‍കി മദര്‍ വീണ്ടെടുത്തു. പാവപ്പെട്ടവരുടെ മിശിഹായും ദുര്‍ബലരുടെയും പീഡിതരുടെയും നെടുതൂണുമായിരുന്നു മദര്‍. മദറിന്‍റെ ലാളിത്യം നിറഞ്ഞ പെരുമാറ്റരീതികള്‍ എല്ലാ വിശ്വാസത്തിലും പെട്ട കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

വിശക്കുന്നവര്‍ക്കും നഗ്നരായവര്‍ക്കും വീടില്ലാത്തവര്‍ക്കും വികലാംഗര്‍ക്കും അന്ധരായവര്‍ക്കും കുഷ്ഠരോഗികള്‍ക്കും എന്നു വേണ്ട ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയിരുന്ന എല്ലാവര്‍ക്കും വേണ്ടി 1950ല്‍ മദര്‍ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ചു. ഇന്ന് വിവിധ ലോക രാജ്യങ്ങളില്‍ ശാഖകളുള്ള മതത്തിനും സാമൂഹിക പദവികള്‍ക്കും അപ്പുറം മനുഷ്യത്വപരമായി ആവശ്യക്കാരിലേക്ക് ചെന്നെത്തുന്ന മഹാപ്രസ്ഥാനമായി മിഷനറീസ് ഓഫ് ചാരിറ്റി വളര്‍ന്നിരിക്കുന്നു.

മറ്റുള്ളവര്‍ക്കു കൊടുക്കുന്നതാണ് ജീവിതത്തിലെ യഥാര്‍ഥ സന്തോഷമെന്ന് മദര്‍ വിശ്വസിച്ചിരുന്നു. കൊടുക്കുന്നത് ഏറ്റുവാങ്ങുന്ന ആളാണ് ഏറ്റവും വലിയ സമ്മാനമെന്നും മദര്‍ വിശ്വസിച്ചു. വിനയം നിറഞ്ഞ സേവനങ്ങളിലൂടെ മദര്‍ സ്വന്തം ജീവിതത്തെ മഹത്വവത്കരിച്ചു. മദറിന്‍റെ നിസ്വാര്‍ഥവും സമര്‍പ്പിതവുമായ സേവനങ്ങള്‍ പരിഗണിച്ചാണ് 1980ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന പുരസ്കാരം നല്‍കി ആദരിച്ചതെന്നും രാഷ്ട്രപതി തന്‍റെ സന്ദേശത്തില്‍ ഓര്‍മിച്ചു.

പാവങ്ങളുടെ ആവശ്യം സ്നേഹിക്കപ്പെടുക എന്നതാണ്. എല്ലാത്തരം രോഗങ്ങള്‍ക്കും മരുന്നുകളുണ്ട്. എന്നാല്‍, ഒരുവന്‍ അനഭിമതനാകുമ്പോള്‍ അയാളുടെ നേര്‍ക്കു സേവനസദ്ധമായ കരങ്ങളോ സ്നേഹിക്കുന്ന ഹൃദയമോ ഇല്ലെങ്കിലും പൂര്‍ണമായ സുഖപ്പെടല്‍ ഉണ്ടാകില്ലെന്ന് മദര്‍ എപ്പോഴും പറഞ്ഞിരുന്നു.

മദറിന്‍റെ സ്നേഹ സന്ദേശം ലോകത്തെ കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. മനുഷ്യത്വത്തോടും ദൈവത്തോടുമുള്ള സേവനങ്ങളുടെ പേരില്‍ മദര്‍ വിശുദ്ധയാകുമ്പോള്‍ എല്ലാ ഇന്ത്യക്കാരനും അഭിമാനമാണ്. മദറിന്‍റെ മാതൃക മനുഷ്യസമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും മാതൃകയാകട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.


വെള്ളച്ചിറകില്‍ നീല വരകളുള്ള മാലാഖയെന്ന് ലോകം വാഴ്ത്തിയ അഗതികളുടെ അമ്മ മദര്‍ തെരേസ ഇനി വിശുദ്ധരുടെ ഗണത്തില്‍. ജീവിച്ചിരിക്കെ വിശുദ്ധയെന്ന് പേര്‍ ചാര്‍ത്തപ്പെട്ടവളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്കു വിളിച്ചു ചേര്‍ത്തു. ലോകം തീണ്ടാപ്പാടകലെ നിര്‍ത്തിയ മനുഷ്യരെ മാറോടുചേര്‍ത്ത കരുണയുടെ മാലാഖ ഇനി മുതല്‍ വിശുദ്ധ പദവിയില്‍ നമുക്കായി സ്വര്‍ഗത്തിനും ഭൂമിക്കും ഇടയില്‍ മാധ്യസ്ഥം വഹിക്കും. വിശുദ്ധ പദവിയിലേക്കു ചേര്‍ക്കപ്പെട്ടതോടെ കോല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് ഇന്നു മുതല്‍ മദര്‍ തെരേസ അറിയപ്പെടും.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സ്വര്‍ഗീയനാദധാര പെയ്തിറങ്ങുന്ന ആത്മീയ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരെ സാക്ഷിനിര്‍ത്തിچچ"പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്‍റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്‍റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയജീവിതത്തിന്‍റെ അഭിവൃദ്ധിക്കു വേണ്ടിയും" ശ്ലൈഹികാധികാരമുപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിച്ചത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുക്, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ ബലിവേദിയില്‍ എത്തിയത്.

കര്‍ദിനാള്‍ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്‍റെ ലഘുജീവചരിത്രം വിവരിച്ചു. തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ നടന്നു. അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി. ഇതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്കു സംവഹിച്ചു. തുടര്‍ന്ന് മാര്‍പാപ്പ ഗ്ലോറിയ സ്തുതിപ്പ് ആരംഭിച്ചു. ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും അതേറ്റു പാടി. അതിനു ശേഷം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വായനകള്‍ക്കു ശേഷം മാര്‍പാപ്പ സന്ദേശം നല്കി.

ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്‍റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാര്‍മികരായി.

വിശുദ്ധപദ പ്രഖ്യാപനത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരന്‍ മാര്‍ചിലിയോ ഹദാദ് ആന്‍ഡ്രിനോയും കുടുംബവും ചടങ്ങില്‍ സംബന്ധിച്ചു. ദിവ്യബലിയുടെ സമാപനത്തില്‍ മാര്‍പാപ്പ ത്രികാലപ്രാര്‍ഥന നയിക്കും. തുടര്‍ന്നു പോള്‍ ആറാമന്‍ ഹാളിനു സമീപം 2000 സാധുജനങ്ങള്‍ക്കായി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രണ്ടായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. 



ശ്രീകൃഷ്ണ കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി മാത്‌സ്, ബോട്ടണി, കെമിസ്ട്രി എന്നീ കോഴ്സുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ ചേരാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർഥികൾ നാളെ Sep 5, 12.30നു മുൻപായി കോളജിൽ റിപ്പോർട്ട് ചെയ്യണം


40 വർഷങ്ങൾക്ക് ശേഷം വിളക്കാട്ടുപാടം വീണ്ടും കതിരണിഞ്ഞു. കൃഷി വകുപ്പിന്റെ കരകൃഷി പ്രോത്സാഹനത്തിലൂടെയാണ് ഇത് സാധ്യമായത്. 40 വർഷങ്ങൾക്ക് അപ്പുറം സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന വിളക്കാട്ടുപാടം ഇന്ന് ഏറെക്കുറെ കരഭൂമിയായി മാറി കഴിഞ്ഞു. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്നും കായിക അധ്യാപകനായി വിരമിച്ച പ്രഫ. എൻ.ജെ. വർഗീസാണ് ഒരേക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ നെല്ല് വിളയിച്ച് വിളക്കാട്ടുപാടത്തിന്റെ പഴയ പ്രതാപത്തിലേക്ക് നയിച്ചത്.

 105 ദിവസമായ സ്വർണ പ്രഭയും 120 ദിവസമായ ജ്യോതി നെൽവിത്തുമാണ് കൃഷിയിറക്കിയിട്ടുള്ളത്. 65 ദിവസം പിന്നിട്ടും ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് പ്രയോഗിക്കുന്നത്. നെൽകൃഷിക്ക് പുറമെ തക്കാളി, വെള്ളരി, വെണ്ട, പയർ, ചീര, വഴുതന, മുളക്, കൂർക്ക തുടങ്ങിയ ജൈവ പച്ചക്കറികളും വർഗീസ് കൃഷി ചെയ്യുന്നു. 

ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുവായൂർ നഗരസഭ ആരംഭിച്ച ‘നാട്ടുപച്ച’ പദ്ധതിയുടെ ഉദ്ഘാടനം നാളെ Sep അഞ്ചിന് നഗരസഭ ടൗൺഹാളിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. കെ.വി.അബ്ദുൽഖാദർ എംഎൽഎ അധ്യക്ഷനാകും. മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയാകും. നാട്ടുപച്ചയോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനം നാളെ ആരംഭിച്ച് എട്ടിന് സമാപിക്കും. ജൈവ കാർഷിക വിഭവങ്ങളുടെ പ്രദർശനം, അക്വാപോണിക്സ് കൃഷി, വെർട്ടിക്കൽ കൃഷി, കരനെല്ല് കൃഷി, 3000 ഗ്രോ ബാഗുകളിൽ പച്ചക്കറിക്കൃഷിയുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.


September 4 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിളമ്പും. വൈദികരും സന്ന്യാസികളും സമൂഹത്തിലെ നാനാ മേഖലയിലെ പൗരപ്രമുഖരും ഇവരോടൊപ്പം ചേരും. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുO

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget