November 2016

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ ജൈവകൃഷി.

തീര്‍ത്ഥകേന്ദ്രത്തിനോട് ചേര്‍ന്നുള്ള ഒരേക്കറോളം ഭൂമിയിലാണ് 'ഹരിതം അമൃതം' എന്ന പേരില്‍ ജൈവകൃഷി ചെയ്യുന്നത്. പാവറട്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂരിന്റെ നേതൃത്വത്തില്‍ കൂര്‍ക്ക, പടവലം, പാവയ്ക്ക, പയര്‍, വെണ്ട, നേന്ത്രവാഴ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ജലം പാഴാക്കാതെ സൂക്ഷ്മ ജലസേചന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള മിശ്രിത വളപ്രയോഗമാണ് ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറി വിശ്വാസികള്‍ക്ക് തന്നെ ലേലം ചെയ്യും.

 വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ലിയോ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. സജ്ജയ് തൈക്കാട്ടില്‍, കൃഷി ഓഫീസര്‍ കെ.ബിന്ദു, ട്രസ്റ്റിമാരായ സി.പി. തോമസ്, ഇ.ജെ.ടി. ദാസ്, ടി.ടി. ജോസ്, ബോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ ദേവാലയങ്ങളില്‍ ആചാരങ്ങളുടെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പള്ളിക്കമ്മിറ്റികളും പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റിയും ആവശ്യപ്പെട്ടു.

ഇരുകമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലാണ് തീരുമാനം.
കേന്ദ്രാനുമതിക്കായി നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒപ്പുശേഖരണവും നടത്തി.

ജില്ലയില്‍ വെടിക്കെട്ട് നടത്തുന്ന മുഴുവന്‍ പള്ളികളെയും ഉള്‍പ്പെടുത്തിയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. 

മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് വടുക്കൂട്ട്, മുന്‍ എംഎല്‍എ പി.എ. മാധവന്‍, ടി.വി. ഹരിദാസന്‍, കെ.വി. വിനോദന്‍, ലതി വേണുഗോപാല്‍, ജെന്നി ജോസഫ്, എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രസംഗിച്ചു.


രണ്ട് ഹര്‍ത്താലുകള്‍ അടുപ്പിച്ചുലഭിച്ചപ്പോള്‍ പാഴ്‌നിലം കൃഷിയിടമായി മാറി. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ഒഴിവുകള്‍ പാഴാക്കാതെ കൃഷിയിടമൊരുക്കിയത്.

പാട്ടത്തിനെടുത്ത സ്ഥലത്ത് ജൈവകൃഷി ചെയ്യാനാണ് ഇവരുടെ ഉദ്ദേശ്യം. ഹര്‍ത്താല്‍ ദിനങ്ങളില്‍, കാടുപിടിച്ചുനടന്ന സ്ഥലം യന്ത്രസഹായമില്ലാതെ വെട്ടി വൃത്തിയാക്കി. നിലം കിളച്ച് ചാലുകീറി. മൂന്നുവര്‍ഷമായി മുടങ്ങാതെ ദേവസൂര്യ പ്രവര്‍ത്തകര്‍ ജൈവകൃഷി ചെയ്യുന്നുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.എഫ്. ജോര്‍ജ്, ദേവസൂര്യ അംഗങ്ങളായ കെ.സി. അഭിലാഷ്, ടി.കെ. സുനില്‍, റെജി വിളക്കാട്ടുപാടം, ടി.കെ. സുരേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത് മനുഷ്യന് മാത്രമല്ല ചിരട്ടയ്ക്കും ഭാവി പ്രവചിക്കുകയാണ് പൂവ്വത്തൂര്‍ സതീഷ് പണിക്കര്‍. 


പാഴ്വസ്തുവായി കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്ന ചിരട്ടകള്‍കൊണ്ട് നിരവധി കമനീയമായ വസ്തുക്കളാണ് സതീഷിന്റെ കരകൗശലത്തിലൂടെ പുതുജന്മമെടുക്കുന്നത്.

സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത്.
പൂവ്വത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ആചാര്യഗ്രന്ഥ ജ്യോതിഷാലയത്തില്‍ ജ്യോത്സ്യനാണ് സതീഷ് പണിക്കര്‍.

ജോലിത്തിരക്കുകള്‍ക്കിടയില്‍ രണ്ടു മണിക്കൂര്‍ സമയം കണ്ടെത്തി കരകൗശല നിര്‍മ്മാണത്തിനായി മാറ്റിവെയ്ക്കും. വീട്ടില്‍നിന്നും പുറത്തുനിന്നും ശേഖരിക്കുന്ന ചിരട്ടകളിലും മറ്റു മരക്കഷ്ണത്തിലുമാണ് വസ്തു നിര്‍മ്മാണം.
ഗ്രെയിന്റര്‍, ഏക്‌സോ ബ്ലേഡ്, പശ തുടങ്ങിയവകൊണ്ടാണ് വസ്തുക്കള്‍ രൂപകല്പന ചെയ്യുന്നത്. പൂര്‍ണ്ണരൂപത്തിലെത്തിയാല്‍ അനുയോജ്യമായ നിറങ്ങള്‍ നല്‍കും. സൂക്ഷ്മതി കൈവിടാതെയാണ് ഓരോ വസ്തുക്കളുടെയും നിര്‍മ്മാണം. ചിരട്ടയായതിനാല്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഏറെ നാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം പറയുന്നു.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇദ്ദേഹം ജ്യോതിഷ ബാലപാഠങ്ങള്‍, പ്രാര്‍ത്ഥനാ ധ്യാനമന്ത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈശ്വര സമര്‍പ്പണംകൊണ്ടാണ് ഇത്തരത്തില്‍ കരകൗശല നിര്‍മ്മാണം നടത്തുവാന്‍ കഴിയുന്നതെന്ന് സതീഷ് പണിക്കര്‍ പറഞ്ഞു. മറ്റു വസ്തുക്കളുടെ നിര്‍മ്മാണപ്പുരയിലാണ് ഇദ്ദേഹം.

http://www.mathrubhumi.com/



പാവറട്ടി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ആവേശമായി. മുരളി പെരുനെല്ലി എംഎൽഎ ആദ്യ വലയെറിഞ്ഞ് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

റെജി വിളക്കാട്ടുപാടം അധ്യക്ഷനായിരുന്നു. സന്തോഷ് ദേശമംഗലം, ലിജോ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. രോഹു, കട്ട്ല, ഗ്രാഡ്കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. ജീവനുള്ള പിടയ്ക്കുന്ന മത്സ്യം വാങ്ങാൻ പരിസരവാസികളായ ഒട്ടേറെ പേർ കുളക്കടവിൽ എത്തിയിരുന്നു.

 പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതി പ്രകാരമുള്ള സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍, എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മാളയിലെ ഹോളിഗ്രേസ് എന്‍ജിനീയറിങ് കോളേജിലായിരിക്കും പരിശീലനം.

താത്പര്യമുള്ളവര്‍ 25ന് മുമ്പ് ബന്ധപ്പെടുക.

ഫോണ്‍: 9846982815, 9497381783.




















സൗജന്യ സേവനങ്ങളുമായി രാജ്യത്തെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ആസ്​

പത്രി 'ശാന്തിഭവന്‍ പാലിയേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കെയര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ' 20ന് പല്ലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത അധ്യക്ഷനും അഭയം പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഹോസ്​പിറ്റലിന്റെ ആശീര്‍വാദകര്‍മ്മം ഉച്ചതിരിഞ്ഞ് 4ന് നിര്‍വ്വഹിക്കും. വൈകുന്നേരം ആറിന് പൊതുസമ്മേളനം നടക്കും.
ഹോസ്​പിറ്റലിന് സമീപത്തുള്ള റോക്ക് ഗാര്‍ഡനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച കരുണയുടെ രൂപം സ്ഥാപിക്കും. ഉച്ചയ്ക്കു രണ്ടിനു പല്ലിശ്ശേരി പള്ളിയില്‍നിന്ന് ആസ്​പത്രിയിലേക്ക് കരുണയുടെ രൂപവുമായി കരുണയുടെ പ്രദക്ഷിണം നടക്കും. വൈകുന്നേരം നാലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആസ്​പത്രിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും.
വൃക്കരോഗികളെ വീട്ടില്‍നിന്ന് വാഹനത്തില്‍ ആസ്​പത്രിയിലെത്തിച്ച് ഡയാലിസിസ് നല്‍കിയശേഷം തിരികെ വീട്ടിലെത്തിക്കുന്ന സേവനമാണ് നല്‍കുക. ഡയാലിസിസിനുവേണ്ടി 0480 2790077, 2793131 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുണ്ടോയെന്നു പരിശോധിക്കാന്‍ ആസ്​പത്രിയില്‍ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നുണ്ട്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള മെഡിക്കല്‍ ലബോറട്ടറിയിലാണ് സൗജന്യമായി ലാബ് പരിശോധനകള്‍ നടത്തുക. പഞ്ചായത്തു തലത്തില്‍ എല്ലാ ഞായറാഴ്ചയും 200 പേര്‍ക്കാണു പരിശോധന സൗകര്യം.
ഈ സേവനം ലഭിക്കേണ്ടവര്‍ ഈ മാസം 21 മുതല്‍ ഡിസംബര്‍ 15 വരെ 7510512009 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മൊബൈല്‍ ബുക്കിങ് നടത്തണം. ശാന്തിഭവന്‍ ആസ്​പത്രിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പിന്നീട് സൗജന്യ പരിശോധനാസൗകര്യം ഉറപ്പുവരുത്തും.


http://shanthibhavanpicrt.org/images/shanthibhavan.pdf

എളവള്ളി പഞ്ചായത്തിലെ ജലനിധി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച 2.30ന് താമരപ്പിള്ളി പൊന്നത്തുകുന്ന് പരിസരത്ത് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. പദ്ധതിച്ചെലവിന്റെ 75 ശതമാനം സര്‍ക്കാരും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. 12 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

എളവള്ളി പഞ്ചായത്തിലെ 407 പട്ടികജാതിക്കുടുംബങ്ങളടക്കം 3012 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വെള്ളം എത്തുന്നത്. 24 മണിക്കൂറും ഗുണഭോക്താവിന് കുടിവെള്ളം ലഭ്യമാകും. പഞ്ചായത്തിലെ 3012 ഗുണഭോക്താക്കള്‍ക്ക് ആളോഹരി 70 ലിറ്റര്‍ വെള്ളം ലഭിക്കുന്ന വിധത്തില്‍ 2045ല്‍ ഉണ്ടാകാവുന്ന ജനസംഖ്യയെ അടിസ്ഥാനമാക്കി 1.42 ദശലക്ഷം ലിറ്ററിന്റെ ശുദ്ധജലവിതരണ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പഞ്ചായത്തിലെ പട്ടികജാതിക്കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി പഞ്ചായത്ത് 500 ലിറ്ററിന്റെ ടാങ്കും നല്‍കുന്നുണ്ട്.

ഒരുമാസം ഒരുകുടുംബത്തിന് കുറഞ്ഞത് 5000 ലിറ്റര്‍ വെള്ളം 80 രൂപ നിരക്കില്‍ നല്‍കും. പിന്നീട് ഉപയോഗിക്കുന്ന 5000 ലിറ്റര്‍ വെള്ളത്തിന് ഒരുലിറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ നല്‍കണം.പദ്ധതിക്കായി മുല്ലശ്ശേരി കൂമ്പുള്ളി കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കനാലിലെ കിണറില്‍നിന്ന് പമ്പുഹൗസ് വഴി എത്തിക്കുന്ന വെള്ളം പൂച്ചക്കുന്നിലെ ശുദ്ധീകരണശാലയിലെത്തിക്കും.

ഇതിനുശേഷം പൂച്ചക്കുന്നിലെ 3.75 ലക്ഷം ലിറ്റര്‍ ടാങ്കിലും വാക എ.കെ.ജി. കുന്നിലെ ഒരുലക്ഷം ലിറ്റര്‍ ടാങ്കിലുമെത്തിക്കും. ഈ രണ്ട് ജലസംഭരണികളില്‍നിന്നാണ് 133 കിലോമീറ്റര്‍ നീളത്തില്‍ വിതരണശൃംഖല തീര്‍ത്ത് വെള്ളമെത്തിക്കുന്നത്.

ജലനിധിപദ്ധതിയുടെ ശുദ്ധജല വിതരണത്തിന്റെ ട്രയല്‍ റണ്‍ നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റിന്റെ ചുമതലയുള്ള ടി.സി. മോഹനന്‍, എസ്.എല്‍.സി. സെക്രട്ടറി പി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു.
2012 ലാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന അവാര്‍ഡ് എന്ന സംഘടനയുടെ സഹായത്തോടെയാണ് പ്രാവര്‍ത്തികമാക്കിയത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍, പി.കെ. സുലൈമാന്‍, വര്‍ഗ്ഗീസ് പുതുശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



by mathrubhumi


Drawing inspiration from the proclamation of Year of Mercy by His Holiness Pope Francis, the St. Joseph Parish Shrine, Pavaratty has taken the initiative to build houses for the homeless.

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ഒരുക്കുന്ന എട്ട് കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് വി. കുര്‍ബ്ബാനയ്ക്കുശേഷം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിക്കും.

കാരുണ്യനിധിയുടെ രണ്ടാംഘട്ട ജീവകാരുണ്യപ്രവര്‍ത്തനമാണ് കാരുണ്യഭവനം. തീര്‍ത്ഥകേന്ദ്രത്തിന് 750 മീറ്റര്‍ അകലെ 14 സെന്റ് സ്ഥലത്താണ് രണ്ടുനിലകളില്‍ എട്ട് വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഒന്നേകാല്‍ക്കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജാതിമതഭേദമെന്യേയാണ് എട്ട് വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നതെന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കാരുണ്യനിധി ജോ. കണ്‍വീനര്‍ ഒ.ജെ. ഷാജന്‍ എന്നിവര്‍ പറഞ്ഞു.

കാരുണ്യനിധി എന്റെ ലക്ഷം എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. ട്രസ്റ്റി സി.പി. തോമസ്, ജെയിംസ് ആന്റണി സി., വി.സി. ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

മനപ്പടിയില്‍ തെരുവുനായ്ക്കള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാക്രാട്ട് റോഡില്‍ ചിറ്റിലപ്പിള്ളി പത്രോസ് ജോസിന്റെ വീട്ടിലെ ഇരുപതോളം വരുന്ന കോഴികളെയാണ് കൂടുപൊളിച്ച് കടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ശബ്ദംകേട്ട് സമീപവാസികളും വീട്ടുകാരും ഓടിയെത്തുമ്പോഴേക്കും കോഴികളെല്ലാം ചത്തു. ബാക്കിയുള്ളവയെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. ജോസ് ഉപജീവനമാര്‍ഗമായാണ് കോഴികളെ വളര്‍ത്തിയിരുന്നത്. മുമ്പും കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നിട്ടുണ്ട്.

ഏഴാം വാര്‍ഡിലുള്‍പ്പെട്ട മനപ്പടി, വി.ബി.എസ്. ഹാള്‍ പരിസരം, കക്രാട്ട്‌റോഡ് എന്നീ ഭാഗങ്ങളില്‍ തെരുവുനായ്ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായി പാവറട്ടി പഞ്ചായത്തില്‍ നികുതി ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ക്കെത്തിയ പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. നോട്ടുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് തര്‍ക്കമുണ്ടായത്. ചിലര്‍ നികുതി കെട്ടാതെ മടങ്ങി.
നികുതി, നിരോധിച്ച നോട്ടില്‍ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടാണ് ജനം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഫ്രണ്ട് ഓഫീസില്‍ എത്തിയ നാട്ടുകാര്‍ നികുതിപ്പണം, നിരോധിച്ച നോട്ടില്‍ നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ഓഫീസില്‍ ബഹളവും തര്‍ക്കവുമായി.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് 500ന്റെയും 1000ന്റെയും നോട്ടുകള്‍ സ്വീകരിച്ചാല്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ലെന്ന വസ്തുത നാട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പണം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ബാക്കി പണത്തിന് രസീതും എഴുതിനല്‍കി പ്രശ്‌നം പരിഹരിച്ചു.

തൃശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള ഇന്നുമുതൽ 17 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. 5000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

ശാസ്ത്രമേള തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, ഗണിതശാസ്ത്രമേള സെന്റ് ക്ലെയേഴ്സ് എച്ച്എസ്എസിലും, സാമൂഹികശാസ്ത്രമേള ഹോളിഫാമിലി എച്ച്എസ്എസിലും, പ്രവൃത്തിപരിചയമേള കാൽഡിയൻ സിറിയൻ എച്ച്എസ്എസിലും, ഐടി മേള മോഡൽ ബോയ്സ് എച്ച്എസ്എസിലും നടക്കും. രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും.

ഇന്നുരാവിലെ 10ന് മോഡൽ ബോയ്സ് എച്ച്എസ്എസിൽ നടക്കുന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. കെ. രാജൻ എംഎൽഎ അധ്യക്ഷനാകും. 17ന് വൈകീട്ട് അഞ്ചിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അധ്യക്ഷനാകും. ഡിഡിഇ കെ. സുമതി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലീന രവിദാസ്, പബ്ലിസിറ്റി കൺവീനർ സി.കെ. ബിന്ദു, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ജന്‍ ഔഷധി കശ്മീർ റോഡിൽ പ്രവർത്തനമാരംഭിച്ചു
ഫോൺ : 0487-2645557, 9495957594

ഷുഗര്‍,കാര്‍ഡിയാക്‌, ബ്ലഡ്‌ പ്രഷര്‍,ഗാസ്‌ട്രോ ചികിത്സയ്‌ക്കുള്ളവയും വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നീവ വാഭാഗങ്ങളില്‍ പെടുന്ന  മരുന്നുകള്‍ അനായാസം ലഭ്യമാണ്‌.

ഭാരത സര്‍ക്കാര്‍ മുഖേനആരംഭിച്ചു മരുന്നു കടകളുടെ ഒരു ശ്യംഖലയാണ്‌ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, മികച്ച ഗുണനിലവാരമുള്ള ജനറിക്‌ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഇവിടെ നിന്നു ലഭിക്കും

പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍തോമ്മാശ്ലീഹായുടെയും വി. അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച നടന്ന കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി.

തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു. ഫാ. പോള്‍ പയ്യപ്പിള്ളി മുഖ്യകാര്‍മികനായി. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷൈജോ പാറമേല്‍ കാര്‍മികനാകും.

തുടര്‍ന്ന് നൊവേന, തിരുനാള്‍ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, വൈകിട്ട് അഞ്ചിന് വി. കുര്‍ബാന, ആറിന് പെരിങ്ങാട് കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ്ദാനവും കലാസന്ധ്യയും അരങ്ങേറും.

ചാവക്കാട്: ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസ് കടപ്പുറത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് ഒരുങ്ങി. അധികം സാമ്പത്തികച്ചെലവില്ലാതെ പ്രകൃതിയില്‍നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുളകെട്ടിയുള്ള ഊഞ്ഞാലുകളും തണലിലിരുന്ന് വിശ്രമിക്കാന്‍ മേല്‍ക്കൂര കെട്ടിയ ഇരിപ്പിടങ്ങളും പാര്‍ക്കിലൊരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ടാങ്കില്‍ വളര്‍ത്തുമത്സ്യങ്ങളുമുണ്ട്. കടലേറ്റത്തില്‍ കടപുഴകിയ തെങ്ങിന്‍തടികളും കാറ്റാടിമരങ്ങളും ഉപയോഗിച്ചാണ് പാര്‍ക്കിനു ചുറ്റും കെട്ടിത്തിരിച്ചിട്ടുള്ളത്. റോഡില്‍നിന്ന് പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തിക്കു മുകളില്‍ പണിത താത്കാലിക പാലവും മരത്തടിയുപയോഗിച്ച് മനോഹരമായി കെട്ടിയൊരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഷീറ്റ്, വൈക്കോല്‍ എന്നിവ ഉപയോഗിച്ചുള്ള ഏതാനും ഹട്ടുകളും പാര്‍ക്കിലുണ്ട്. കടലിറങ്ങി കര രൂപപ്പെട്ട സ്ഥലത്താണ് പാര്‍ക്ക് പണിതിട്ടുള്ളത്. കടലേറ്റം ശക്തമായാല്‍ പാര്‍ക്കിനെ ബാധിക്കുമെന്ന ആശങ്കയും യുവാക്കള്‍ക്കില്ലാതില്ല. കടലോരത്തേക്ക് ഇറങ്ങാന്‍ പാര്‍ക്കില്‍നിന്ന് ചെറിയ കവാടവുമുണ്ട്. യുവാക്കള്‍ത്തന്നെയാണ് പാര്‍ക്കിന്റെ എല്ലാപ്പണികളും നടത്തുന്നത്.
വൈകിട്ട് കടലോരത്ത് ഒത്തുകൂടുന്ന യുവാക്കളുടെ കൂട്ടായ്മയിലാണ് പാര്‍ക്കെന്ന ആശയം ഉയര്‍ന്നത്. വൈകാതെ പാര്‍ക്കിന്റെ പണികളും ആരംഭിക്കുകയായിരുന്നു. തൊട്ടാപ്പ് കടപ്പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ലൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പാര്‍ക്കിലിരുന്നുകൊണ്ടുതന്നെ കടലില്‍ ചെറുവഞ്ചിക്കാരുടെ മീന്‍പിടിത്തം കാണാം. പിടിച്ച് അധികം നേരമായിട്ടില്ലാത്ത മത്സ്യം വാങ്ങി വീടുകളിലേക്കു മടങ്ങുകയും ചെയ്യാം.
ഒഴിവുദിവസങ്ങളില്‍ പാര്‍ക്കില്‍ ധാരാളംപേര്‍ എത്തുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും തീരുമാനമുണ്ട്. കടപ്പുറം പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ക്ക് എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടലോരത്ത് കുട്ടികളുടെ പാര്‍ക്ക് പണിയുന്നത് അത്ര പ്രായോഗികമല്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. വന്‍ സാമ്പത്തികച്ചെലവു വരുന്ന പദ്ധതി കടലേറ്റത്തില്‍ തകരാന്‍ സാധ്യത കൂടൂതലാണ്.
അധികം മുടക്കുമുതലില്ലാതെ ഇത്തരം കൂട്ടായ്മകളുടെ സംരംഭങ്ങളേ ഫലവത്താവൂ. കോണ്‍ക്രീറ്റ് പോലെയുള്ളവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ വര്‍ഷകാലത്ത് നശിച്ചാലും ഏറെ ബുദ്ധിമുട്ടില്ലാതെ വീണ്ടും പണിതുയര്‍ത്താവുന്ന ലളിതമായ രീതിയാണ് യുവാക്കള്‍ സ്വീകരിച്ചത്.


news http://www.mathrubhumi.com/



മുല്ലശ്ശേരി:
പറമ്പന്‍തളി ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 രാവിലെ 8.30 മുതല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വെങ്കിടങ്ങ്, പൂവത്തൂര്‍ വരെയേ സര്‍വ്വീസ് നടത്താന്‍ അനുവദിക്കൂ. 

കാഞ്ഞാണി റൂട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്കിടങ്ങ് ബസ്സ്റ്റാന്‍ഡില്‍ക്കയറി തിരിച്ചുപോകണം.

ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍വന്ന് തിരിച്ചുപോകണം. അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ പൂവത്തൂര്‍ വഴി തിരിഞ്ഞുപോകണം. ശൂലം, കാവടി ഇറങ്ങുന്ന സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രമൈതാനവും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടും ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കാര്‍


മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷം തുടങ്ങി. വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമപ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ഷഷ്ഠി ആഘോഷദിവസമായ ഞായറാഴ്ച രാവിലെ നാലിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യം, മലര്‍നിവേദ്യം, ഉഷഃപൂജ, 6.30 മുതല്‍ 11.30 വരെ അഭിഷേകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി താമരപ്പിള്ളി ദാേമാദരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.


ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കമ്മിറ്റിക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി എന്നീ പഞ്ചായത്തുകളിലെ വിവിധ ആഘോഷകമ്മിറ്റികളാണ് ഇവര്‍. ശൂലങ്ങളും വ്യത്യസ്തമായ കാവടി സെറ്റുകളാണ് ഇത്തവണയും ഓരോ കമ്മിറ്റിക്കാരും ഒരുക്കിയിട്ടുള്ളത്.
25 കാവടി സെറ്റുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ വെന്‍മേനാട് കമ്മിറ്റിയുടെ കാവടി ആദ്യം ക്ഷേത്രത്തിലെത്തും. 

തുടര്‍ന്ന് പാവറട്ടി വിളക്കാട്ടുപാടം, കോര്‍ളി പടിഞ്ഞാറ് നട കമ്മിറ്റി, ശക്തിവേല്‍ കമ്മിറ്റി, അമ്പലനട, ആഞ്ജനേയപുരം, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരംകുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്രനെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ചന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, കണ്ണോത്ത് സെന്റര്‍ എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലിലെത്തും.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ക്ഷേത്രനടയില്‍ എത്തും. യുവചേതന, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പസ്വാമി ക്ഷേത്രം, ഗുരുജിനഗര്‍, കിഴക്കുമുറി എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലില്‍ എത്താതെ നേരിട്ട് ക്ഷേത്രത്തിലെത്തും.  രാത്രി ഒമ്പതോടെ ആഘോഷങ്ങള്‍ സമാപിക്കും.

സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജോയ് പി. അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, എം.സി. പുഷ്പാവതി, ഡോ. കെ. രാജഗോപാലന്‍, പി.വി. ലോറന്‍സ്, ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി, ആനി ജോണി, എ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു. 




പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികളുടെ ചിത്രപ്രദര്‍ശനവും നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.കെ. രാജന്‍, എ.ഡി. തോമസ്, പി.കെ. റീന, ജിനി ജോര്‍ജ്, ഷിജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: സി.കെ.സി. എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ 'ശുചിത്വകേരളം സുന്ദരകേരളം' എന്ന സന്ദേശമുയര്‍ത്തി വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു. പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ ഭക്ഷണപ്രദര്‍ശനം പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോഷ്‌ന, ബി.പി. ജോയ്‌സി, ടി.കെ. ഷീല, ലീന ചാള്‍സ്, കെ.ഒ. റീന എന്നിവര്‍ പ്രസംഗിച്ചു.


പാവറട്ടി: വെന്‍മേനാട് എ.എം.എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവിക്ക് ജൈവ പച്ചക്കറിത്തെ വിതരണവും നാടന്‍ ഭക്ഷ്യമേളയും ഒരുക്കി. വാര്‍ഡ് അംഗം അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് അധ്യക്ഷയായി. ഇഖ്ബാവല്‍ വട്ടച്ചിറ, മുഹമ്മദ് സിംല എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: മരുതയൂര്‍ തജ്‌നിദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ കേരളപ്പിറവിദിനാഘോഷം പ്രസിഡന്റ് സിസ്റ്റര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.
മുല്ലശ്ശേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.




























പാവറട്ടി: പുതുമനശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഉപദേവതായ ദേവീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടത്തി. വിശേഷാല്‍ പൂജകള്‍ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി കട്ടിളവെച്ചു. ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായാണ് അഞ്ചുലക്ഷംരൂപ ചെലവില്‍ ദേവീക്ഷേത്രം നിര്‍മ്മിക്കുന്നത്.

 പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റി ആവശ്യപ്പെട്ടു. 141-ാം തിരുനാളിന്റെ വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം സംയുക്ത വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ പൂരക്കമ്മിറ്റികളുടെകൂടെ പാവറട്ടി തീര്‍ത്ഥകേന്ദ്ര വെടിക്കെട്ടുകമ്മിറ്റിയും സമരപരിപാടികകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അവസാനനിമിഷം അനുമതി ലഭിച്ചില്ല.
വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി അറിയിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കമ്മിറ്റി ഭാരവാഹികളായ കെ.എഫ്. ലാന്‍സണ്‍, ഒ.എഫ്. ഡൊമിനി, എന്‍.ജെ. ലിയോ, സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി കാക്കശ്ശേരി സെന്റ് മേരീസ് പള്ളിയില്‍ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല കാര്‍മ്മികനായി. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കി. തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. നേര്‍ച്ച ഊട്ടില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വൈകിട്ട് ഫാന്‍സി വെടിക്കെട്ട്, കിരീടം എഴുന്നള്ളിപ്പ്, കിരീടസമര്‍പ്പണ സമാപനം എന്നിവ നടന്നു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരി. ഫാ. ടോണി വാഴപ്പിള്ളി, സി.പി. ജെയിംസ്, സി.എ. ദേവസ്സി, സി.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget