Latest Post



മുല്ലശ്ശേരി:
പറമ്പന്‍തളി ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 രാവിലെ 8.30 മുതല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വെങ്കിടങ്ങ്, പൂവത്തൂര്‍ വരെയേ സര്‍വ്വീസ് നടത്താന്‍ അനുവദിക്കൂ. 

കാഞ്ഞാണി റൂട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്കിടങ്ങ് ബസ്സ്റ്റാന്‍ഡില്‍ക്കയറി തിരിച്ചുപോകണം.

ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍വന്ന് തിരിച്ചുപോകണം. അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ പൂവത്തൂര്‍ വഴി തിരിഞ്ഞുപോകണം. ശൂലം, കാവടി ഇറങ്ങുന്ന സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രമൈതാനവും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടും ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കാര്‍


മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷം തുടങ്ങി. വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമപ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ഷഷ്ഠി ആഘോഷദിവസമായ ഞായറാഴ്ച രാവിലെ നാലിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യം, മലര്‍നിവേദ്യം, ഉഷഃപൂജ, 6.30 മുതല്‍ 11.30 വരെ അഭിഷേകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി താമരപ്പിള്ളി ദാേമാദരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.


ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കമ്മിറ്റിക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി എന്നീ പഞ്ചായത്തുകളിലെ വിവിധ ആഘോഷകമ്മിറ്റികളാണ് ഇവര്‍. ശൂലങ്ങളും വ്യത്യസ്തമായ കാവടി സെറ്റുകളാണ് ഇത്തവണയും ഓരോ കമ്മിറ്റിക്കാരും ഒരുക്കിയിട്ടുള്ളത്.
25 കാവടി സെറ്റുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ വെന്‍മേനാട് കമ്മിറ്റിയുടെ കാവടി ആദ്യം ക്ഷേത്രത്തിലെത്തും. 

തുടര്‍ന്ന് പാവറട്ടി വിളക്കാട്ടുപാടം, കോര്‍ളി പടിഞ്ഞാറ് നട കമ്മിറ്റി, ശക്തിവേല്‍ കമ്മിറ്റി, അമ്പലനട, ആഞ്ജനേയപുരം, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരംകുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്രനെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ചന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, കണ്ണോത്ത് സെന്റര്‍ എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലിലെത്തും.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ക്ഷേത്രനടയില്‍ എത്തും. യുവചേതന, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പസ്വാമി ക്ഷേത്രം, ഗുരുജിനഗര്‍, കിഴക്കുമുറി എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലില്‍ എത്താതെ നേരിട്ട് ക്ഷേത്രത്തിലെത്തും.  രാത്രി ഒമ്പതോടെ ആഘോഷങ്ങള്‍ സമാപിക്കും.

സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജോയ് പി. അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, എം.സി. പുഷ്പാവതി, ഡോ. കെ. രാജഗോപാലന്‍, പി.വി. ലോറന്‍സ്, ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി, ആനി ജോണി, എ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു. 




പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികളുടെ ചിത്രപ്രദര്‍ശനവും നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.കെ. രാജന്‍, എ.ഡി. തോമസ്, പി.കെ. റീന, ജിനി ജോര്‍ജ്, ഷിജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: സി.കെ.സി. എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ 'ശുചിത്വകേരളം സുന്ദരകേരളം' എന്ന സന്ദേശമുയര്‍ത്തി വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു. പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ ഭക്ഷണപ്രദര്‍ശനം പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോഷ്‌ന, ബി.പി. ജോയ്‌സി, ടി.കെ. ഷീല, ലീന ചാള്‍സ്, കെ.ഒ. റീന എന്നിവര്‍ പ്രസംഗിച്ചു.


പാവറട്ടി: വെന്‍മേനാട് എ.എം.എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവിക്ക് ജൈവ പച്ചക്കറിത്തെ വിതരണവും നാടന്‍ ഭക്ഷ്യമേളയും ഒരുക്കി. വാര്‍ഡ് അംഗം അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് അധ്യക്ഷയായി. ഇഖ്ബാവല്‍ വട്ടച്ചിറ, മുഹമ്മദ് സിംല എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: മരുതയൂര്‍ തജ്‌നിദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ കേരളപ്പിറവിദിനാഘോഷം പ്രസിഡന്റ് സിസ്റ്റര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.
മുല്ലശ്ശേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.




























പാവറട്ടി: പുതുമനശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഉപദേവതായ ദേവീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടത്തി. വിശേഷാല്‍ പൂജകള്‍ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി കട്ടിളവെച്ചു. ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായാണ് അഞ്ചുലക്ഷംരൂപ ചെലവില്‍ ദേവീക്ഷേത്രം നിര്‍മ്മിക്കുന്നത്.

 പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വെടിക്കെട്ട് കമ്മിറ്റി ആവശ്യപ്പെട്ടു. 141-ാം തിരുനാളിന്റെ വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം സംയുക്ത വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ പൂരക്കമ്മിറ്റികളുടെകൂടെ പാവറട്ടി തീര്‍ത്ഥകേന്ദ്ര വെടിക്കെട്ടുകമ്മിറ്റിയും സമരപരിപാടികകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അവസാനനിമിഷം അനുമതി ലഭിച്ചില്ല.
വെടിക്കെട്ട് അനുമതിയ്ക്കുവേണ്ടി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി അറിയിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, കമ്മിറ്റി ഭാരവാഹികളായ കെ.എഫ്. ലാന്‍സണ്‍, ഒ.എഫ്. ഡൊമിനി, എന്‍.ജെ. ലിയോ, സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി കാക്കശ്ശേരി സെന്റ് മേരീസ് പള്ളിയില്‍ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല കാര്‍മ്മികനായി. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കി. തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. നേര്‍ച്ച ഊട്ടില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വൈകിട്ട് ഫാന്‍സി വെടിക്കെട്ട്, കിരീടം എഴുന്നള്ളിപ്പ്, കിരീടസമര്‍പ്പണ സമാപനം എന്നിവ നടന്നു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരി. ഫാ. ടോണി വാഴപ്പിള്ളി, സി.പി. ജെയിംസ്, സി.എ. ദേവസ്സി, സി.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget