December 2017


ക്രിസ്മസിന്റെ വരവറിയിച്ച് പാവറട്ടി തീർഥകേന്ദ്രത്തിൽ കാരൾ മത്സരം. തീർഥകേന്ദ്രം കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയാണു കാരൾ മൽസരം സംഘടിപ്പിച്ചത്.

ഇരുപതോളം കുടുംബക്കൂട്ടായ്മ യൂണിറ്റുകള്‍ പങ്കെടുത്തു.

ചലിക്കുന്ന പുല്‍ക്കൂട് ഉള്‍പ്പെടെ കരോള്‍ഗാനങ്ങളുടെ അകമ്പടിയോടെ എത്തിയ ക്രിസ്മസ് പാപ്പമാര്‍, മാലാഖമാര്‍ എന്നിവ ആകര്‍ഷണമായി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികള്‍, പള്ളിട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നതിനായി പാവറട്ടി തീര്‍ഥകേന്ദ്രം ഒരുക്കുന്ന അഗാപ്പെ ഫുഡ് ഫെസ്റ്റ് 28-ന് നടക്കും. വൈകീട്ട് അഞ്ചുമുതല്‍ പത്തുവരെ തീര്‍ഥകേന്ദ്രമുറ്റത്ത് നടക്കുന്ന ഫുഡ് ഫെസ്റ്റ് ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയാണ് ഒരുക്കുന്നത്.

 എഴുപത് കുടുംബയൂണിറ്റുകളിലെ വീടുകളില്‍നിന്ന് പാകംചെയ്തുകൊണ്ടുവരുന്ന രുചിയൂറും വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റ് സ്റ്റാളുകളില്‍ ലഭിക്കുക. ഈ സ്റ്റാളുകളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് നിര്‍ധനര്‍ക്ക് വിതരണം ചെയ്യുകയെന്ന് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ എ.എല്‍. കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



ഉയരക്കൂടുതല്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കമറുവിന് സി.കെ.സി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ക്രിസ്മസ് കാരുണ്യം. കമറുവിന്റെ കുടുംബത്തിന്റെ കഷ്ടതകള്‍ കണ്ടാണ് സി.കെ.സി.യിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ക്രിസ്മസ് കാരുണ്യമായി നല്കിയത്

കേരളത്തില്‍ ഉയരം കൂടിയവരില്‍ ഒരാളാണ് പാവറട്ടി സ്വദേശി കമറു. 7.2 അടിയാണ് കമറുവിന്റെ ഉയരം. ചെറുപ്രായത്തില്‍ അപസ്മാരരോഗത്തിന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലമാണ് കമറുവിനെ ഉയരക്കാരനാക്കിയത്. ഇപ്പോഴും രോഗാവസ്ഥയിലായതിനാല്‍ കാര്യമായ ജോലിക്ക് പോകാന്‍ പറ്റില്ല.


. വാര്‍ഡ് അംഗം മിനി ലിയോ കാരുണ്യപദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ അധ്യക്ഷയായി.


സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധിയുടെ കാരുണ്യഭവനങ്ങള്‍ക്ക് കട്ടിള വെച്ചു. എട്ടു വീടുകളാണ് നിര്‍മിക്കുന്നത്. ജാതിമതഭേദമെന്യേ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്കാണ് കാരുണ്യഭവനങ്ങള്‍ നല്‍കുക.

വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ കട്ടിളവെപ്പ് ആശീര്‍വദിച്ചു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഒ.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു. പാവറട്ടി തിരുനാളിന് മുന്പായി കാരുണ്യഭവനങ്ങളുടെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.


ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് ഇനിയും കരയ്ക്കെത്താതെ കടലിൽ അലയുന്നവർ വേഗം തിരിച്ചെത്തണേ എന്ന പ്രാർഥനയുമായി എംയുഎഎൽപി സ്കൂളിലെ വിദ്യാർഥികൾ കടലാസ് തോണികൾ നീറ്റിലിറക്കി. രാവിലെ അസംബ്ലിയിൽ നടത്തിയ പത്രവായനയിൽ എം.എസ്.ദേവപ്രിയയാണു ദുരന്തത്തിൽ 29 പേർ മരിച്ചെന്നും 96 പേർ ഇപ്പോഴും കടലിൽ അലയുകയാണെന്നും വായിച്ചത്.


 തുടർന്നാണു ദുരന്തത്തിൽ അകപ്പെട്ടവർക്കായി കടലാസ് തോണികളിറക്കി പ്രാർഥന നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്. കരകാണാ കടലിൽ അലയുന്നവർക്കു രക്ഷയുടെ പ്രതീകമായാണു വിദ്യാർഥികൾ കടലാസ് തോണികൾ നിർമിച്ചത്. പ്രധാന അധ്യാപകൻ ഡൊമിനിക് സാവിയോ, അധ്യാപകരായ നൈസി തോമസ്, ധന്യ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണു വിദ്യാർഥികൾ പ്രാർഥനയുടെ കടലാസ് തോണികളിറക്കിയത്

വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു







തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം. 


 ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു .

എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.

 ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget