July 2017




പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി വീട്ടമ്മമാരുടെ മാലകവർച്ച നടത്തുന്നതു പതിവായി. ഒന്നര മാസത്തിനുള്ളിൽ നാലു പേരുടെ മാലയാണു കവർന്നത്. കഴി‍ഞ്ഞ മാസം ആദ്യം വെങ്കിടങ്ങ് കുഴുപ്പുള്ളി റോഡിൽ ബാങ്കിൽ പോയി മടങ്ങുകയായിരുന്ന റിട്ട. അധ്യാപിക തലക്കോട്ടുകര റപ്പായിയുടെ ഭാര്യ ത്രേസ്യയുടെ അഞ്ചു പവന്റെ മാലയാണു പൊട്ടിച്ചത്. ഒരു മാസം മുൻപു മുല്ലശേരി താണവീഥി സെന്റ് റീത്ത കപ്പേളയ്ക്കു സമീപം വെങ്കിടങ്ങ് സ്വദേശി കാഞ്ഞിരത്തിങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ട്രീസയുടെ രണ്ടു പവന്റെ മാലയാണു പൊട്ടിച്ചത്.

മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ട്രീസ. കഴിഞ്ഞ 16നു തൊയക്കാവ് മഞ്ചറമ്പത്ത് കുടുംബക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന മണത്തല സ്വദേശി മഞ്ചറമ്പത്ത് വേലായുധന്റെ ഭാര്യ മണിയുടെ രണ്ടു പവന്റെ മാലയും കരുവന്തലയിൽ വച്ച് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. പത്തു ദിവസം കഴിയുമ്പോഴേക്കാണ് ഇന്നലെ മുല്ലശേരി കനാൽ ബണ്ട് റോഡിൽ അടിയാറെ ലിപിന്റെ ഭാര്യ നീതുവിന്റെ ആറു പവന്റെ മാല കവർന്നത്.

എല്ലാ കവർച്ചയും വീട്ടമ്മമാരുടെ കഴുത്തിനടിച്ചു വീഴ്ത്തിയാണു നടന്നിട്ടുള്ളത്. തുടർച്ചയായുള്ള കവർച്ചകളിൽ ആരേയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16നു കരുവന്തലയിൽ നടന്ന കവർച്ചയ്ക്കു പിന്നാലെയാണു മുല്ലശേരി മാനിനകുന്നിൽ പെൺസുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബൈക്കിന്റെ രേഖ ശരിയല്ലാത്തതുമൂലമാണു വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെങ്കിലും മാലമോഷണം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നു. കസ്റ്റഡിയിൽനിന്നു വിട്ടയച്ച വിനായക് ജീവനൊടുക്കിയതോടെ സംഭവം വിവാദമായി.

 ഏങ്ങണ്ടിയൂർ സ്വദേശി വിനായക് ആണ് മരിച്ചത്.
പാവറട്ടി പൊലീസിന് എതിരെ വ്യാപക പ്രധിഷേധം


ജില്ലയിൽ 4 പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ്‌ ഹർത്താലിന് ആഹ്വാനം. ഏങ്ങണ്ടിയൂർ, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി വെങ്കിടങ്ങ് പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം. പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച  യുവാവ് ജീവനൊടുക്കിയതിൽ  പ്രതിഷേധിച്ചാണ് ഹർത്താൽ.




ഏങ്ങണ്ടിയൂരിൽ പോലീസ് മർദനത്തിൽ മനംനൊന്ത് ദളിത് യുവാവ് തൂങ്ങി മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ പെൺസുഹൃത്തമായി നടന്നു വരുമ്പോൾ ബൈക്കിൽ എത്തിയ പോലീസുകാരൻ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.  ബൈക്കുമായിഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും പാവറട്ടി പോലീസ്സ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വിനായകിനെ പോലീസുകാരന്റെ ബൈക്കിൽ തന്നെ കയറ്റി കൊണ്ടു പോകുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയ ഉടനെ മറ്റു പോലീസുകാർ ചേർന്ന് മർദിച്ചു വെന്ന് പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചു വാങ്ങി. മാല മോഷ്ടിച്ചത് തങ്ങളാണ് എന്ന് സമ്മതിച്ചാൽ വിടാമെന്നും പോലീസ് പറഞ്ഞുവത്രെ. പിന്നീട് 4 മണിക്ക് ഇവരുടെ ബൈക്ക് വാങ്ങി വച്ച് ബുക്കും പേപ്പറും കൊണ്ടുവരാൻ ആവശ്യപ്പെട്ട് പറഞ്ഞു വിടുകയായിരുന്നു.

വീട്ടിൽ വന്ന് സമീപത്തെ സുഹൃത്തുക്കളോട് പോലീസ് മർദ്ദിച്ച വിവരം പറഞ്ഞിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് എന്തെങ്കിലും തീരുമാനമെടുക്കാമെന്ന് കൂട്ടുകാർ പറഞ്ഞുവെങ്കിലും ഇന്ന് ഉച്ചക്ക് 12 മണിയോട് വീട്ടിലെ മുറിയിൽ വിനായക് ജീവനൊടുക്കുകയായിരുന്നു.


കര്‍ക്കടകമാസത്തിലെ ആരോഗ്യസുരക്ഷയ്ക്കായി പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ഔഷധക്കഞ്ഞി വിതരണംതുടങ്ങി. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞിവിതരണം. 22വരെ ഔഷധക്കഞ്ഞി വിതരണം തുടരും. പാരമ്പര്യവിധി പ്രകാരം ചേരുവകള്‍ ചേര്‍ത്ത് പാവറട്ടി സമുദായമഠത്തില്‍ വിജയനാണ് ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്.

ദിവസവും രണ്ടായിരം ലിറ്റര്‍ ഔഷധക്കഞ്ഞിയാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. പാവറട്ടി പള്ളി വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഔഷധക്കഞ്ഞി ആശീര്‍വദിച്ചു.പ്രസിഡന്റ് ജേക്കബ് കുണ്ടുകുളം അധ്യക്ഷനായി. ബോസ് ആന്റണി, ഒ.ജെ. ജസ്റ്റിന്‍, സി.ജെ. ജോസഫ്, പി.വി. ഡേവിസ്,ഗ്രേയ്‌സി ജോസ്, ഡേവിസ് തെക്കേക്കര, ടി.എല്‍. ഔസേഫ് എന്നിവര്‍ പങ്കെടുത്തു.

മത്സരയോട്ടത്തെത്തുടര്‍ന്ന് പൂവത്തൂര്‍ ആലിക്കല്‍ കുളത്തിനുസമീപം ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റു.

തൃശ്ശൂര്‍-പറപ്പൂര്‍ റൂട്ടിലോടുന്ന ജോണീസ്, കെ.എം.ടി. എന്നീ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ചാവക്കാട് പാലയൂര്‍ സ്വദേശി അബ്ബാസ്(55), പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ നാലകത്ത് പടുവിങ്കല്‍ അഷറഫിന്റെ മകള്‍ അഫ്‌റ(18), ഭാര്യ ഷാജിത (40), പെരുവല്ലൂര്‍ സ്വദേശികളായ ചണ്ണേങ്ങാട്ടില്‍ രമണി(55), വടകത്ത് മിനി(45), കുത്താംപുള്ളി വേലായുധന്‍(64), മണലൂര്‍ കുണ്ടായില്‍ ശുഭ(45), ഏങ്ങണ്ടിയൂര്‍ ഊരടയില്‍ ഷീന(45), അയിനിക്കാട് കളത്തൂര്‍ വേലായുധന്‍(67), പൂവത്തൂര്‍ സ്വദേശി സജിത്തിന്റെ ഭാര്യ സുമീന(35), അഞ്ചങ്ങാടി സ്വദേശി മൂത്തലാംകുന്ന് വീട്ടില്‍ മുനീഫ്(24), പാവറട്ടി വടക്കൂട്ട് ആന്റണി(70) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

മൂക്കിന് സാരമായി പരിക്കേറ്റ മിനിയെ തൃശ്ശൂരിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പാവറട്ടിയിലെ സ്വകാര്യാസ്​പത്രിയില്‍ ചികിത്സതേടി. പൂവത്തൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് അതുവഴിവന്ന മറ്റുവാഹനങ്ങളില്‍ പരിക്കേറ്റരെ ആസ്​പത്രിയിലെത്തിച്ചത്.

കെ.എം.ടി. ബസിന്റെ പിറകുഭാഗവും ജോണീസ് ബസിന്റെ മുന്‍ഭാഗവും ഗ്ലാസും തകര്‍ന്നു. ചാവക്കാടു മുതല്‍ ബസുകള്‍ മത്സരയോട്ടം തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ കെ.എം.ടി. ബസിന്റെ സമയം 12ഉം ജോണീസ് ബസിന്റെ സമയം 12.14മാണ്. ഈ വ്യത്യാസത്തിലാണ് ബസുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തെത്തുടര്‍ന്ന് പറപ്പൂര്‍- വടക്കാഞ്ചേരി റൂട്ടിലോടുന്ന ശ്രുതി ബസ് റൂട്ടു മാറിപ്പോയി. അപകടത്തില്‍പ്പെട്ട രണ്ടുബസുകളും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.


സത്യസന്ധതയ്ക്കും ധീരതയ്ക്കും മാതൃകയായ വിദ്യാർഥികൾക്ക് സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദരം.

 വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവസ്സുകാരനെ രക്ഷപ്പെടുത്തി ധീരതകാട്ടിയ പത്താംക്ലാസ് വിദ്യാർഥി ബ്ലെയ്സ് രാജ്, വഴിയിൽനിന്ന് കണ്ടുകിട്ടിയ അരലക്ഷംരൂപ ഉടമയ്ക്ക്  തിരിച്ചുനൽകിയ പത്താംക്ലാസ് വിദ്യാർഥി അതുൽ ജോൺസൺ, കളഞ്ഞുകിട്ടിയ സ്വർണമാല സ്കൂൾ അധികൃതർക്ക് നൽകി മാതൃകയായ ഏഴാംക്ലാസ് വിദ്യാർഥി വൈഷ്ണവ് എന്നിവരെയാണ് ആദരിച്ചത്.



 പാവറട്ടി എസ്.ഐ. എം.വി. ജയപ്രകാശ് ഉപഹാരം നൽകി. ഹോണസ്റ്റിഷോപ്പ്, സോഷ്യല് സർവീസ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടത്തി. ഫാ. ജോഷി കണ്ണൂക്കാടൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ വി.എസ്. സെബി, ഒ.ജെ. ഷാജൻ, എ.ടി. തോമസ്, ഫാ. സേവി പുത്തിരി, ജോബി, ജോയ്സി ലൂയിസ്, പി.ജെ. മിനി എന്നിവർ പ്രസംഗിച്ചു



വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി & പബ്ലിക്ക് ലൈബ്രറിയിൽ സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐ വി ദാസിന്റ അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് സമാപനമായി.

ബാലവേദി കുട്ടികൾ അക്ഷരദീപം കൊളുത്തി പി എൻ പണിക്കർ അനുസ്മരണത്തോടെ ആരംഭിച്ച വായന പക്ഷാചരണത്തിൽ വിവിധ ദിവസങ്ങളിൽ സതീശൻ സ്മാരക വിദ്യഭ്യാസ അവാർഡു വിതരണം ഇ-വിജ്ഞാന കേന്ദ്രം ഉദ്ഘാടനം എന്നിങ്ങനെ വിവിധങ്ങളായ പരി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഗുരുവായുർ നഗരസഭ കൗൺസിലർ ബിന്ദു അജിത്ത് കുമാർ പുതിയ സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് സൗജന്യ മെമ്പർഷിപ്പ് വിതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ചെയർമാൻവേണു ബ്രഹ്മകുളം അധ്യക്ഷനായിരുന്നു സുബ്രമുണ്യൻ ഇരിപ്പശ്ശേരി ഐ വി ദാസ് അനുസ്മരണം നടത്തി റെജി വിളക്കാട്ടു പാടം, ഡൊമിനിക് സേവിയർ, കെ എസ് രാമൻ, ബാലൻ ഇരിപ്പശ്ശേരി, കെ എസ് ലക്ഷ്മണൻ,സ്മിജിത സുരേഷ് എന്നിവർ പ്രസംഗിച്ചു


പാവറട്ടി ബസ്സ്റ്റാന്‍ഡ് പരിസരം പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഗ്രാമപ്പഞ്ചായത്ത്, ബസ്സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം. സംസ്ഥാന പോലീസ്‌മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ്സ്‌റ്റേഷനും പൊതുസ്ഥലവും വൃത്തിയാക്കുന്നതിന്റെ ഭാഗമായിരുന്നു ശുചീകരണം.

മൂന്നുദിവസങ്ങളിയായി നടക്കുന്ന പരിപാടി പാവറട്ടി എസ്.ഐ. എസ്. അരുണ്‍ഷാ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രവി ചെറട്ടി, എസ്.ഐ. എം.വി. ജയപ്രകാശ്, ജൂനിയര്‍ എസ്.ഐ. അബ്ദുല്‍ ഹക്കീം, പഞ്ചായത്ത് സെക്രട്ടറി എന്‍. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.



പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം നടത്തി. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ സയന്‍സ് ക്ലബ്ബിലെ അമ്പതോളം വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ റോക്കറ്റ് നിര്‍മിച്ച് വിക്ഷേപിച്ചത്.

വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് അഹമ്മദാബാദിലെ യുവ ശാസ്ത്രജ്ഞരായ പൂജാവിത്തലാനി ദേശായിയും അമലേന്ദു മാജിയും ശില്പശാല നയിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് പ്രധാനാധ്യാപകന്‍ വി.എസ് സെബി, ഫാ. സേവി പുത്തിരി, പി.എഫ്. ജോസ്, റോസ്, സോന, ഫ്‌ലോറിയ, സുരേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.


വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി പാവറട്ടി പബ്ലിക് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

വായന എങ്ങനെ ആസ്വദിക്കാം എന്ന വിഷയത്തെക്കുറിച്ച് കവി കേരാച്ചന്‍ ലക്ഷ്മണന്‍ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് ഹംസ കണിയന്ത്ര അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ വി.ജെ. ജോജു പുസ്തക പരിചയം നടത്തി. എന്‍.ജെ. ജെയിംസ്, ആന്റോ ലിജോ, ഡൊമിനിക് സാവിയോ, മെര്‍ലി ജേക്കബ്, നൈസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget